ബി.ടെക്ക് കൂട്ട കോപ്പിയടി : പിടിച്ചെടുത്തത് 28 മൊബൈല്‍ ഫോണുകള്‍ , 75 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാങ്കേതിക സർവകലാശാല ബി.ടെക് പരീക്ഷ കോപ്പിയടിയുമായി ബന്ധപ്പെട്ട് വിദ്യാർഥികളിൽനിന്ന് പിടിച്ചെടുത്തത് 28 മൊബൈൽ ഫോണുകൾ. നാല് കോളേജുകളിൽനിന്നാണ് ഇത്രയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. ഇൻവിജിലേറ്റർമാരെ തെറ്റിദ്ധരിപ്പിക്കാൻ ഒരു മൊബൈൽ ഫോൺ പുറത്തുവെച്ച് മറ്റൊരു ഫോണുമായാണ് വിദ്യാർഥികൾ പരീക്ഷാഹാളിലേക്ക് പ്രവേശിച്ചതെന്നും കണ്ടെത്തി.

ഒരു കോളേജിൽനിന്ന് മാത്രം 16 ഫോണുകളാണ് പിടിച്ചെടുത്തത്. മറ്റൊരു കോളേജിൽനിന്ന് 10 ഫോണുകളും വിദ്യാർഥികളിൽനിന്ന് പിടികൂടി. ഹൈടെക്ക് കോപ്പിയടിക്കായി ഒട്ടേറെ വാട്സാപ്പ് ഗ്രൂപ്പുകളാണ് പ്രവർത്തിച്ചിരുന്നത്. ഏകദേശം 75 മാർക്കിന്റെ ഉത്തരങ്ങൾ ഈ വാട്സാപ്പ് ഗ്രൂപ്പുകളിൽ വന്നതായും കണ്ടെത്തിയിട്ടുണ്ട്.
മൊബൈൽ ഫോണുമായി പരീക്ഷാഹാളിലേക്ക് കയറിയ വിദ്യാർഥികൾ ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് വാട്സാപ്പ് ഗ്രൂപ്പിൽ ഇടുന്നതാണ് കോപ്പിയടിയുടെ ആദ്യഘട്ടം. ചോദ്യപേപ്പർ അപ് ലോഡ് ചെയ്താൽ ഇതിന്റെ ഉത്തരങ്ങളും ഗ്രൂപ്പിലെത്തും.

ഹൈടെക്ക് കോപ്പിയടി നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ബി.ടെക് മൂന്നാം സെമസ്റ്റർ പരീക്ഷ സാങ്കേതിക സർവകലാശാല റദ്ദാക്കിയിരുന്നു. അതേസമയം കോപ്പിയടി വിഷയത്തിൽ പോലീസിൽ പരാതി നൽകണമോ എന്നകാര്യത്തിൽ അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമെടുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...