വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം : നുണപരിശോധനയ്ക്ക് സമര്‍പ്പിച്ച അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം നാലുപേരുടെ നുണപരിശോധനയ്ക്ക് സമര്‍പ്പിച്ച അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. പട്ടികയിലുള്ളവര്‍ നുണപരിശോധനയ്ക്ക് തയാറാണെന്ന് കോടതിക്ക് മുന്നില്‍ സമ്മതിക്കണം. എങ്കിലേ പരിശോധനാ നടപടികളുമായി സിബിഐക്ക് മുന്നോട്ട് പോകാനാകൂ.

ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍, സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍കൂടിയായ പ്രകാശ് തമ്പി, വിഷ്ണു, കേസിലെ പ്രധാന സാക്ഷി കലാഭവന്‍ സോബി എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. നാലുപേരില്‍ ആരെങ്കിലും വിസമ്മതിക്കുമോ എന്ന ആശങ്കയിലാണ് സിബിഐ. ഡ്രൈവര്‍ അര്‍ജുന്‍ വിസ്സമ്മതിക്കാന്‍ സാധ്യതയുള്ളതായി സിബിഐ സംശയിക്കുന്നു.

നുണപരിശോധനയ്ക്ക് വിധേയനാകണം എന്ന സിബിഐയുടെ ആവശ്യത്തോട് ആദ്യം താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്ന അര്‍ജുന്‍ മനസില്ലാമനസോടെയാണ് സമ്മതിച്ചത്. ബാലഭാസ്കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് താനാണെന്ന് ആദ്യം പറഞ്ഞ അര്‍ജുന്‍ ക്രൈംബ്രാഞ്ചിനും സിബിഐ ക്കും മുന്നില്‍ ‘ബാലഭാസ്കറാണ് വാഹനമോടിച്ചത്’ എന്ന് മാറ്റിപ്പറഞ്ഞു. ക്രൈംബ്രാഞ്ച് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ വാഹനമോടിച്ചത് അര്‍ജുനാണെന്ന് തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അര്‍ജുനേയും നുണപരിശോധനയ്ക്കുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....