ബംഗളൂരു : രാമേശ്വരം കഫെ സ്ഫോടനം കേസിൽ നാലുപേർ കസ്റ്റഡിയിലെന്ന് സൂചന. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതിനു പിന്നാലെയാണ് നാലുപേരെ കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് പൊലിസ്. ഐഇഡി സ്ഫോടനം നടത്തിയത് ടൈമർ ഉപയോഗിച്ചാണെന്ന് പൊലിസ് കണ്ടെത്തി. പ്രതിയ്ക്കെതിരെ യുഎപിഎ ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തി. കഫെയ്ക്ക് സമീപത്തെ സിസിടിവിയിൽ നിന്നാണ് യുവാവിൻ്റെ ദൃശ്യങ്ങൾ ലഭിച്ചത്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുപേരെ കസ്റ്റഡിയിൽ എടുത്തതെന്നാണ് സൂചന. ബംഗളൂരു, ഹുബ്ബള്ളി, ദർവാഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് നിലവിൽ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. എന്നാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ബംഗളൂരു സിറ്റി പൊലിസ് കമ്മിഷണർ ബി. ദയാനന്ദ വ്യക്തമാക്കി.
പ്രതി കഫെയിലേയ്ക്ക് വന്നതും പോയതും ബിഎംടിസി ബസിലാണെന്ന് പൊലീസ് കണ്ടെത്തി. അതുകൊണ്ടു തന്നെ ബസുകൾ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. തൊപ്പിയും മാസ്കും ധരിച്ചെത്തിയ പ്രതി പത്ത് മിനിറ്റാണ് കഫെയിൽ ചിലവഴിച്ചത്. 11.35ന് കഫെയിൽ എത്തിയ പ്രതി, 11.44 വരെ അവിടെയുണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന വലിയ ബാഗിനുള്ളിൽ, മറ്റൊരു ബാഗിൽ ഒളിപ്പിച്ചാണ് സ്ഫോടക വസ്തു കൊണ്ടുവന്നത്. ഈ ബാഗ് കഫെയിൽ വച്ച ശേഷം അവിടെ നിന്നു പോയി. ഒരു മണിക്കൂറിന് ശേഷം 12.55നാണ് സ്ഫോടനം നടക്കുന്നത്.
കൃത്യമായി പ്രദേശത്ത് നിന്ന് രക്ഷപ്പെട്ട് സുരക്ഷിത സ്ഥാനത്ത് എത്താനുള്ള സമയം ടൈമർ വഴി സജീകരിച്ചാണ് പ്രതി സ്ഫോടനം നടത്തിയിട്ടുള്ളത്. പ്രദേശവും കഫെയും കൃത്യമായി അറിയാവുന്ന ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനം നടന്ന കഫെയും പരുക്കേറ്റവരെയും മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദർശിച്ചു. ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിലെ എട്ട് സംഘങ്ങളാണ് കേസ് അന്വേഷിയ്ക്കുന്നത്. എൻഎസ് ജി ഉദ്യോഗസ്ഥർ ഇന്ന് കഫെയിലെത്തി പരിശോധന നടത്തി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.