15 ദിവസംകൊണ്ട് ബാങ്കുകളില്‍ നിന്ന് നിക്ഷേപകര്‍ പിന്‍വലിച്ചത് 53,000 കോടി രൂപ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോവിഡ് വ്യാപനത്തെതുടര്‍ന്ന് രാജ്യം സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങിയ സാഹചര്യത്തില്‍ 15 ദിവസം കൊണ്ട് ജനങ്ങള്‍ ബാങ്കില്‍നിന്ന് പിന്‍വലിച്ചത് 53,000 കോടി രൂപ.
മാര്‍ച്ച് 13വരെയുള്ള 15 ദിവസംകൊണ്ടാണ് ഇത്രയും തുക പിന്‍വലിച്ചത്. 16 മാസത്തിനിടയില്‍ ബാങ്കുകളില്‍നിന്ന് പിന്‍വലിക്കുന്ന ഏറ്റവുംകൂടിയ തുകയാണിത്.

ഉത്സവ സീസണുകളിലും തെരഞ്ഞെടുപ്പ് സമയത്തുമാണ് കൂടുതല്‍ തുക നിക്ഷേപകര്‍ പിന്‍വലിക്കാറുള്ളതെന്ന് ആര്‍ബിഐ പറയുന്നു. ആവശ്യം വര്‍ധിച്ചതിനെതുടര്‍ന്ന് കൂടുതല്‍ പണം ലഭ്യമാക്കിയതായി ആര്‍ബിഐ വിശദീകരിച്ചു.  മാര്‍ച്ച് 13ലെ ആര്‍ബിഐയുടെ കണക്കുപ്രകാരം 23 ലക്ഷംകോടി രൂപയാണ് രാജ്യത്തെ ജനങ്ങളുടെ കൈവശമുള്ളത്. അടച്ചിടുന്ന സാഹചര്യത്തില്‍ ബാങ്കുകളില്‍നിന്നും എടിഎമ്മുകളില്‍നിന്നും പണമെടുക്കാന്‍ കഴിയുമോയെന്ന ആശങ്കമൂലമാണ് ബാങ്ക് ശാഖകളിലെത്തി ജനങ്ങള്‍ വന്‍തോതില്‍ പണം പിന്‍വലിച്ചതെന്ന് ആക്‌സിസ് ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റായ സുഗതാ ഭട്ടാചാര്യ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടൂര്‍ മിത്രപുരത്ത് കാറുകള്‍ കൂട്ടിയിടിച്ചു ; ഒരു കാര്‍ കടയിലേക്ക് ഇടിച്ച് കയറി

0
അടൂര്‍ : അടൂര്‍ മിത്രപുരത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറ്റൊരു കാറില്‍ ഇടിച്ച...

നിയമസഭാ തിരഞ്ഞെടുപ്പ് , സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും വീഴ്ച സംഭവിച്ചു : എംഎ...

0
ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥി നിർണയത്തിലും, പ്രചാരണത്തിലും പാളിച്ചകൾ പറ്റിയെന്ന്...

നാഷണല്‍ പാര്‍ക്കില്‍ കാട്ടുപോത്തിന്റെ ആക്രമണം

0
വയോമിംഗ്: അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ വിനോദസഞ്ചാരിക്ക് നേരെ കാട്ടുപോത്തിന്റെ...

കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ

0
കണ്ണൂർ: കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ. രാഗേഷിനെതിരായ...