റേഷന്‍കട വഴി വിതരണം ചെയ്യാന്‍ നല്‍കിയ കടല പിണറായി സര്‍ക്കാര്‍ കാലിത്തീറ്റകമ്പനിക്കു മറിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കോവിഡ് കാലത്ത് കൈത്താങ്ങായി കേന്ദ്രം നല്‍കിയ കടല കാലിത്തീറ്റ നിര്‍മ്മിക്കാന്‍ സൗജന്യമായി നല്‍കി കേരള സര്‍ക്കാര്‍. ദരിദ്രര്‍ക്ക് റേഷന്‍കട വഴി വിതരണം ചെയ്യാന്‍ നല്‍കിയ 596.7 ടണ്‍ കടലയാണ് സംസ്ഥാന സര്‍ക്കാരിന്റെ നോട്ടക്കുറവ് മൂലം സപ്ലൈകോ ശേഖരിച്ച്‌ കാലിത്തീറ്റ ഉത്‌പാദിപ്പിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കേരളാ ഫീഡ്‌സിന് നല്‍കിയത്. സംഭവത്തില്‍ രൂഷ വിമര്‍ശനമാണ് അധികൃതര്‍ക്കും, സര്‍ക്കാറിനുമെതിരെ വന്നുകൊണ്ടിരിക്കുന്നത്.

കിലോഗ്രാമിന് 65 രൂപ വച്ച്‌ 3.8 കോടിയോളം വിപണിവില വരുന്ന കടലയാണ് ഇത്തരത്തില്‍ ഉപയോഗശൂന്യമായിരിക്കുന്നത്. ഇരിങ്ങാലക്കുട, കോഴിക്കോട്, കരുനാഗപ്പള്ളി, തൊടുപുഴ എന്നിവിടങ്ങളിലെ ഫാക്ടറികളിലേക്കാണ് കടല എത്തിച്ചിരിക്കുന്നത്. ലോക്ക്‌ഡൗണ്‍ കാലത്ത് ദുരിതമനുഭവിക്കുന്ന പാവങ്ങള്‍ക്കുള്ള ഭക്ഷ്യസുരക്ഷാ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം കിട്ടിയ കടലയാണിത്.

ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി വീഴുമ്പോഴാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കൃത്യമായ രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയാത്ത അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....