സ്കൂളിലെ ഉച്ചഭക്ഷണം ; പ്രധാന അധ്യാപകർക്ക് സാമ്പത്തിക ബാധ്യതയാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി പ്രധാന അധ്യാപകർക്ക് സാമ്പത്തിക ബാധ്യതയാകുന്നു. ബാച്ചുകൾ ആക്കി സ്കൂളുകൾ പ്രവർത്തിക്കുന്നതും അഞ്ചിൽ നിന്ന് ആറായി പ്രവർത്തി ദിവസങ്ങൾ കൂട്ടിയതും അധിക ചെലവിനു കാരണമായി. അഞ്ചു വർഷം മുമ്പ് നിശ്ചയിച്ച തുകയാണ് ഓരോ കുട്ടിക്കും ഉച്ചഭക്ഷണത്തിനായി സർക്കാർ ഇപ്പോഴും നൽകുന്നത്. കൊവിഡിന് ശേഷം സ്കൂളുകൾ തുറന്നതിന് പിന്നാലെ ഈ മാസം മുതൽ ഉച്ചഭക്ഷണ പദ്ധതിയും പുനരാരംഭിച്ചു. 150 കുട്ടികൾ വരെ പ്രതിദിനം ഒരു കുട്ടിക്ക് 8 രൂപയും ബാക്കിയുള്ള കുട്ടികൾക്ക് ഏഴു രൂപയുമാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത്. രണ്ടും മൂന്നും ബാച്ചുകൾ ആയി കുട്ടികൾ സ്കൂളിൽ എത്തുന്ന സാഹചര്യം ആയതിനാൽ പാചക ചെലവും കുത്തനെ ഉയർന്നു.

നേരത്തെ ആഴ്ചയിൽ രണ്ടു തവണയാണ് കുട്ടികൾക്ക് പാൽ നൽകിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ നാല് തവണ നൽകേണ്ടിവരുന്നു. ഒരു തവണ നൽകിയിരുന്ന മുട്ടയും ഇപ്പോൾ രണ്ട് തവണ നൽകേണ്ടിവരും. സാധനങ്ങളുടെ വില വർധിച്ചതോടെ സംസ്ഥാനത്തെ മിക്ക പ്രധാന അധ്യാപകരും കൈയിൽ നിന്ന് കാശ് എടുത്താണ് മുടക്കമില്ലാതെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നത്. പക്ഷേ ഇത് എത്രകാലം തുടരാൻ കഴിയുമെന്ന് അധ്യാപകർ ചോദിക്കുന്നു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാവിനെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമം ; പ്രതികൾ രക്ഷപെട്ടു

0
കാസർകോട് : കുമ്പള മൊഗ്രാലിൽ യുവാവിനെ തടഞ്ഞു നിർത്തി ദേഹത്ത് മണ്ണെണ്ണ...

എൽഡിഎഫിന്റെ ബി ടീമായി സംഘടന മാറി ; ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ രൂക്ഷ...

0
കോട്ടയം: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിൽ രൂക്ഷ വിമർശനം. കഴിഞ്ഞ 10...

സ്കൂളുകളിൽ ഇനി രാഷ്ട്രീയം വേണ്ട ; രാഷ്ട്രീയക്കാർക്ക് പ്രവേശന വിലക്കുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിലും ക്ലാസ് മുറികളിലും രാഷ്ട്രീയ പാർട്ടി...

ഹോം വർക്ക് ചെയ്യാത്തതിന് ശാസന ; എട്ടാംക്ലാസ് വിദ്യാർഥി ജീവനൊടുക്കി

0
ബെംഗളൂരു : സ്കൂളിലെ അധ്യാപകരുടെ പീഡനവും ഉപദ്രവവും സഹിക്കവയ്യാതെ എട്ടാംക്ലാസ് വിദ്യാർഥി...