സ്കൂളിലെ ഉച്ചഭക്ഷണം ; പ്രധാന അധ്യാപകർക്ക് സാമ്പത്തിക ബാധ്യതയാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി പ്രധാന അധ്യാപകർക്ക് സാമ്പത്തിക ബാധ്യതയാകുന്നു. ബാച്ചുകൾ ആക്കി സ്കൂളുകൾ പ്രവർത്തിക്കുന്നതും അഞ്ചിൽ നിന്ന് ആറായി പ്രവർത്തി ദിവസങ്ങൾ കൂട്ടിയതും അധിക ചെലവിനു കാരണമായി. അഞ്ചു വർഷം മുമ്പ് നിശ്ചയിച്ച തുകയാണ് ഓരോ കുട്ടിക്കും ഉച്ചഭക്ഷണത്തിനായി സർക്കാർ ഇപ്പോഴും നൽകുന്നത്. കൊവിഡിന് ശേഷം സ്കൂളുകൾ തുറന്നതിന് പിന്നാലെ ഈ മാസം മുതൽ ഉച്ചഭക്ഷണ പദ്ധതിയും പുനരാരംഭിച്ചു. 150 കുട്ടികൾ വരെ പ്രതിദിനം ഒരു കുട്ടിക്ക് 8 രൂപയും ബാക്കിയുള്ള കുട്ടികൾക്ക് ഏഴു രൂപയുമാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത്. രണ്ടും മൂന്നും ബാച്ചുകൾ ആയി കുട്ടികൾ സ്കൂളിൽ എത്തുന്ന സാഹചര്യം ആയതിനാൽ പാചക ചെലവും കുത്തനെ ഉയർന്നു.

നേരത്തെ ആഴ്ചയിൽ രണ്ടു തവണയാണ് കുട്ടികൾക്ക് പാൽ നൽകിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ നാല് തവണ നൽകേണ്ടിവരുന്നു. ഒരു തവണ നൽകിയിരുന്ന മുട്ടയും ഇപ്പോൾ രണ്ട് തവണ നൽകേണ്ടിവരും. സാധനങ്ങളുടെ വില വർധിച്ചതോടെ സംസ്ഥാനത്തെ മിക്ക പ്രധാന അധ്യാപകരും കൈയിൽ നിന്ന് കാശ് എടുത്താണ് മുടക്കമില്ലാതെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നത്. പക്ഷേ ഇത് എത്രകാലം തുടരാൻ കഴിയുമെന്ന് അധ്യാപകർ ചോദിക്കുന്നു

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്കം അവഗണിച്ച് കാറോടിച്ചു; പാലം മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവതിയും മക്കളും മരിച്ചു

0
അഹല്യനഗര്‍: മഹാരാഷ്ട്രയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവതിയും രണ്ട് പെണ്‍മക്കളും മരിച്ചു. യവത്മാല്‍...

കോഴിക്കോട്ട് വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

0
കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂര്‍ റോഡിലായിരുന്നു...

ജീവനക്കാരിയുടെ പരാതി; പൊലീസിന് മുമ്പാകെ കീഴടങ്ങി ആൽബിൻ മാത്യു.

0
ആലപ്പുഴ: അഗതി മന്ദിരത്തിലെ ജീവനക്കാരിയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ആല്‍ബിന്‍...

നെഹ്റു ട്രോഫി നടത്തിപ്പിൽ നിന്ന് ഓസ്കാർ ഇവന്റ്സിനെ ഒഴിവാക്കി; നിർമ്മാണ ചുമതല നൽകിയില്ല

0
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പില്‍ നിന്ന് വിവാദ ഇവന്റ്മാനേജ്‌മെന്റ് കമ്പനി...