ജി.സി.സി രാജ്യങ്ങളില്‍നിന്ന് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബഹ്റൈനില്‍ ക്വാറന്‍റീന്‍ ഇല്ല

For full experience, Download our mobile application:
Get it on Google Play

മനാമ : ഇന്ത്യയെ റെഡ്ലിസ്റ്റില്‍നിന്ന് മാറ്റിയ സാഹചര്യത്തില്‍ ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള പുതുക്കിയ നിദേശങ്ങള്‍ എയര്‍ഇന്ത്യ എസ്ക്പ്രസ് പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ മൂന്നുമുതലാണ് ഇന്ത്യയെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ ബഹ്റൈന്‍ തീരുമാനിച്ചത്.

ബഹ്റൈനി പൗരന്‍മാര്‍, ബഹ്റൈനില്‍ റസിഡന്‍സ് പെര്‍മിറ്റുള്ളവര്‍, ബോര്‍ഡിങ്ങിന് മുമ്പ് വിസ ലഭിച്ച ഇന്ത്യക്കാര്‍ (വര്‍ക്ക് വിസ, വിസിറ്റ് വിസ, ഇ വിസ തുടങ്ങിയവ) എന്നിവര്‍ക്ക് ബഹ്റൈനിലേക്ക് വരാം.

ജി.സി.സി രാജ്യങ്ങളില്‍നിന്ന് പൂര്‍ണ്ണമായി വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ആവശ്യമില്ല. ഇത്തരം യാത്രക്കാര്‍ വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജി.സി.സി രാജ്യങ്ങളിലെ ഔദ്യോഗിക മൊബൈല്‍ ആപ്പിലെ ഗ്രീന്‍ ഷീല്‍ഡ് കാണിക്കണം. ബഹ്റൈനില്‍ രണ്ടാം ഡോസ് സ്വീകരിച്ച്‌ 14 ദിവസം കഴിഞ്ഞവരെയാണ് പൂര്‍ണ്ണമായി വാക്സിന്‍ സ്വീകരിച്ചവരായി കണക്കാക്കുന്നത്.

വാക്സിന്‍ സ്വീകരിക്കാത്തവരും ഇന്ത്യയില്‍നിന്ന് വാക്സിന്‍ സ്വീകരിച്ചവരുമായ യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റില്‍ സ്കാന്‍ ചെയ്യാന്‍ കഴിയുന്ന ക്യൂ.ആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ റിപ്പോര്‍ട്ടും കൗണ്ടറില്‍ കാണിക്കുന്ന പി.ഡി.എഫ് റിപ്പോര്‍ട്ടും ഒരു പോലെയായിരിക്കണം.

ബഹ്റൈനില്‍ എത്തിയാല്‍ വിമാനത്താവളത്തില്‍വെച്ചും തുടര്‍ന്ന് അഞ്ച്, 10 ദിവസങ്ങളിലും കോവിഡ് പരിശോധന നടത്തണം. വാക്സിന്‍ സ്വീകരിച്ചവര്‍ക്കും സ്വീകരിക്കാത്തവര്‍ക്കും ഇത് ബാധകമാണ്. ആറ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടെസ്റ്റ് ആവശ്യമില്ല.

മൂന്ന് പരിശോധനയ്ക്കുമായി 36 ദിനാറാണ് ഫീസ് അടക്കേണ്ടത്. ഇത് മുന്‍കൂട്ടി അടക്കുകയോ വിമാനത്താവളത്തിലെ കിയോസ്കില്‍ അടക്കുകയോ വേണം. ഇതിനാവശ്യമായ തുക യാത്രക്കാര്‍ കരുതണം.

വാക്സിന്‍ സ്വീകരിക്കാത്തവരും ഇന്ത്യയില്‍നിന്ന് വാക്സിന്‍ സ്വീകരിച്ചവരും 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീനില്‍ കഴിയണം. സ്വന്തം പേരിലോ അടുത്ത ബന്ധുവിന്റെ പേരിലോ ഉള്ള താമസ സ്ഥലത്തോ നാഷണല്‍ ഹെല്‍ത്ത് റഗുലേറ്ററി അതോറിറ്റി (എന്‍.എച്ച്‌.ആര്‍.എ) അംഗീകൃത ഹോട്ടലിലോ ആയിരിക്കണം ക്വാറന്‍റീന്‍. താമസ സ്ഥലത്തിന്‍റെ രേഖ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഹാജരാക്കണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...