ബെംഗളൂരു : നഗരത്തിൽ കോവിഡ് സ്ഥിരീകരിച്ച മൂവായിരത്തിലേറെ പേരെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ലെന്നു റവന്യു മന്ത്രി ആർ.അശോക. ആർടിപിസിആർ ഫലമറിഞ്ഞയുടൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ‘മുങ്ങുന്ന’ ഇത്തരം ആളുകളാണ് കോവിഡ് വ്യാപനത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ സൗജന്യമായി നൽകുന്ന മരുന്നുകൾ ലഭിക്കണമെങ്കിൽ ഹോം ക്വാറന്റീനിൽ കഴിഞ്ഞേ മതിയാകൂ. എന്നാൽ ഇത്തരം ആളുകൾ ഗുരുതരാവസ്ഥയിലെത്തും വരെ കാത്തുനിന്നിട്ട് ആശുപത്രികളിലെ ഐസിയു കിടക്കകൾക്കായി മുറവിളി കൂട്ടുന്ന അവസ്ഥയാണു നിലവിലേതെന്നും അദ്ദേഹം പറഞ്ഞു.





























