തെരഞ്ഞെടുപ്പിന് ബി.ജെ.പി മൂന്നരക്കോടി രൂപ എത്തിച്ച സംഭവം ; ക്രൈംബ്രാഞ്ച്‌ തെരഞ്ഞെടുപ്പ്‌കമീഷന്‌ റിപ്പോര്‍ട്ട്‌ കൈമാറും

For full experience, Download our mobile application:
Get it on Google Play

ബത്തേരി : തെരഞ്ഞെടുപ്പിന് ബി.ജെ.പി മൂന്നരക്കോടി രൂപ എത്തിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച്‌ സംഘം തെരഞ്ഞെടുപ്പ്‌ കമീഷന്‌ റിപ്പോര്‍ട്ട്‌ കൈമാറും. ചട്ടലംഘനം നടത്തിയെന്ന്‌ കണ്ടെത്തിയ സാഹചര്യത്തിലാണ്‌ നടപടി. ജില്ലാ വരണാധികാരിയായിരുന്ന വയനാട്‌ കളക്ടര്‍ക്കാണ്‌ ആദ്യം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുക. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബത്തേരിയില്‍ 17 ലക്ഷം രൂപ ചെലവിട്ടതിന്റെ കണക്കാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ ബി.ജെ.പി നല്‍കിയത്‌. എന്നാല്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത്‌ മലവയല്‍ അന്നത്തെ പ്രസിഡന്റ്‌ സജിശങ്കറിന്‌ നല്‍കിയ 3.5 കോടി രൂപയുടെ ഡിജിറ്റല്‍ രേഖകള്‍ അന്വേഷകസംഘത്തിന്‌ ലഭിച്ചിരുന്നു.

സി.കെ ജാനുവിന്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ കെ.സുരേന്ദ്രന്‍ 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസ്‌ അന്വേഷിക്കുന്നതിന്റെ ഭാഗമായി പ്രശാന്ത്‌മലവയലിനെ ചോദ്യം ചെയ്‌തപ്പോഴാണ്‌ പണമിടപാടിന്റെ സുപ്രധാന ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചത്‌. ഈ പണത്തില്‍നിന്നാണ്‌ 35 ലക്ഷം രൂപ സി.കെ ജാനുവിന്‌ കോഴ നല്‍കിയതെന്നാണ്‌ നിഗമനം. ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത്‌ മലവയലിന്റെ രണ്ട്‌ മൊബൈലുകളും സംഘം പിടിച്ചെടുത്തിരുന്നു. പണമിടപാടിന്റെ നിരവധി തെളിവുകള്‍ അന്വേഷകസംഘത്തിന്‌ ഈ ഫോണില്‍നിന്നും ലഭിച്ചിട്ടുണ്ട്‌.

മുന്‍ പ്രസിഡന്റ്‌ സജി ശങ്കര്‍, നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.ബി മദന്‍ലാല്‍ എന്നിവരെ ചോദ്യം ചെയ്‌തതില്‍നിന്നും 3.5 കോടിയുടെ തെളിവുകള്‍ ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ ചട്ടലംഘനം നടത്തിയതായി തെളിഞ്ഞ സാഹചര്യത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ക്കാണ്‌ സാധ്യത തെളിയുന്നത്‌. ഫണ്ട്‌ തിരിമറിയില്‍ ബി.ജെ.പി യില്‍ രൂപപ്പെട്ട കടുത്ത ഭിന്നത തുടരുന്നതിനിടെയാണ്‌ അന്വേഷണ സംഘത്തിന്റെ നീക്കം.

അതേസമയം, വയനാട്ടില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം ശക്തമായ പ്രതിഷേധങ്ങള്‍ക്ക്‌ രൂപം നല്‍കുകയാണ്‌. സംഘടന വലിയ പ്രതിസന്ധിയില്‍ തുടരുമ്പോഴും സംസ്ഥാന അധ്യക്ഷന്‍ എത്തിയിട്ടില്ല. സമവായ നീക്കങ്ങള്‍ക്ക്‌ കെ.സുരേന്ദ്രന്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്‍ വാങ്ങി. ഫണ്ട്‌ തിരിമറിയില്‍ നടപടിയും പുറത്താക്കിയ പ്രവര്‍ത്തകരെ തിരിച്ചെടുക്കുകയും ചെയ്തില്ലെങ്കില്‍ ബത്തേരിക്ക്‌ പുറമേ മറ്റ്‌ രണ്ട്‌ നിയോജകമണ്ഡലം കമ്മറ്റികളും രാജിവെക്കുമെന്നാണ്‌ വിമതര്‍ പറയുന്നത്‌.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യവീട്ടിലേക്ക് ആളെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി : തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡൻ്റിനെതിരെ വീണ്ടും...

0
തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയ...

ഷിഗെല്ല : ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ ; കഴിഞ്ഞ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന്...

ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക

0
ന്യൂഡൽഹി: ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക....

നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ കൂടി ആശുപത്രി...

0
കോഴിക്കോട്: നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ...