കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ അന്വേഷണം പൂർവ്വ വിദ്യാർഥികളിലേക്കും വ്യാപിപ്പിക്കുന്നുവെന്ന് പോലീസ്. കോളേജിന് പുറത്തുള്ളവരും അന്വേഷണപരിധിയിലുള്ളതായി തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ പറഞ്ഞു. ശ്രീഹരി സ്വമേധയാ ആണ് അധ്യാപകരുടെയും വിദ്യാർഥികളുടെയും ദൃശ്യങ്ങൾ മോഡ് ചെയ്തതെന്നാണ് വിവരം.
എഐ ടൂളുകൾ ഉപയോഗിച്ച് മോർഫ് ചെയ്തതാകാനാണ് സാധ്യതയെന്നും എസിപി പറഞ്ഞു. അതേസമയം പണത്തിന് വേണ്ടി മോർഫ് ചെയ്ത ചിത്രങ്ങൾ വിറ്റെന്നും കുട്ടികളുടെ ദൃശ്യങ്ങൾ മോർഫ് ചെയ്തു എന്നും തുടങ്ങിയ ആരോപണങ്ങൾ തെളിയിക്കുന്ന ഒന്നും ഫോണിൽ നിന്ന് കണ്ടെത്തിയിട്ടില്ലെന്നും എസിപി കൂട്ടിച്ചേർത്തു






























