ഏറ്റുമുട്ടലില്‍ ധീര രക്തസാക്ഷിത്വം വരിച്ച സൈനികന്റെ സ്മാരകം നിര്‍മിച്ചതിന് പിന്നാലെ പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഗല്‍വാന്‍ : ഏറ്റുമുട്ടലില്‍ ധീര രക്തസാക്ഷിത്വം വരിച്ച സൈനികന്റെ സ്മാരകം നിര്‍മിച്ചതിന് പിന്നാലെ പിതാവിനെ അറസ്റ്റ് ചെയ്ത് ബിഹാര്‍ പോലീസ്. 15 ദിവസത്തിനകം സ്മാരകം നീക്കം ചെയ്യണമെന്ന് താക്കീത് നല്‍കിയ ശേഷമായിരുന്നു അറസ്റ്റ്. വൈശാലി സ്വദേശി രാജ് കപൂറിനെയാണ് പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. രാജ് കപൂറിനെ അധിക്ഷേപിച്ചെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും കുടുംബം ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24 ന് വൈശാലി ജില്ലയിലെ ജന്‍ദാഹ പോലീസ് സ്റ്റേഷന്റെ കീഴിലുള്ള കജ്രി ബുസുര്‍ഗിലാണ് മകന്‍ ജയ് കിഷോര്‍ സിങ്ങിന്റെ ഓര്‍മയ്ക്കായി പിതാവ് സ്മാരകം നിര്‍മ്മിച്ചത്. ഉദ്ഘാടന ചടങ്ങില്‍ നിരവധി തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. എന്നാല്‍ ഡിസംബറില്‍ ഇവരുടെ അയല്‍വാസിയായ ഹരിനാഥ് റാം പ്രതിമയ്ക്ക് ചുറ്റും മതില്‍ ഉയര്‍ത്തിയതോടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു.

രാജ് കപൂര്‍ സിംഗ് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്മാരകം നിര്‍മ്മിച്ചതെന്നും മറ്റൊരിടത്ത് തനിക്ക് ഭൂമി വാങ്ങാമെന്ന കരാര്‍ പാലിച്ചില്ലെന്നും ഹരിനാഥ് റാം ആരോപിച്ചു. ഇത് പരാതിയായി പോലീസിലെത്തിയതോടെ രാജ് കപൂര്‍ സിങ്ങിനെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) സെക്ഷന്‍ 188, 323, 504, 506, എസ്സി/എസ്ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുത്തു.

പിന്നാലെ ശനിയാഴ്ച രാത്രി വീട്ടിലെത്തിയ പൊലീസ് ബലം പ്രയോഗിച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 15 ദിവസത്തിനകം സ്മാരകം നീക്കം ചെയ്യണമെന്ന് പോലീസ് പറഞ്ഞതായി രക്തസാക്ഷി ജയ് കിഷോര്‍ സിങ്ങിന്റെ സഹോദരന്‍ നന്ദകിഷോര്‍ സിംഗ് പറഞ്ഞു. ലോക്കല്‍ പോലീസ് വീട്ടിലെത്തി പിതാവിനെ അറസ്റ്റുചെയ്ത് കൊണ്ടുപോയി.

അദ്ദേഹത്തെ പോലീസ് മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നും നന്ദകിഷോര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.സ്മാരകം പണിതതിനാല്‍ തന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ടെന്നാണ് പരാതിക്കാരന്‍ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് രക്തസാക്ഷിയായ പിതാവിനെ അറസ്റ്റ് ചെയ്യേണ്ടി വന്നതെന്ന് ഡിഎസ്പി മഹുവ പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശന്‍ രാജിവെക്കണമെന്ന് എസ്എന്‍ഡിപി സംരക്ഷണ സമിതി

0
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശന്‍...

തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

0
കൊച്ചി: തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി....

സതീശന്റെ ബജറ്റ് കേരളത്തിലെ ക്ഷേമപദ്ധതികളുടെ കഴുത്തുഞെരിക്കുന്നതും കോർപ്പറേറ്റുകൾക്കും കാവിവൽക്കരണത്തിനും പാദസേവ ചെയ്യുന്നതുമാണെന്ന് എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിനും നയങ്ങൾക്കുമെതിരെ ആഞ്ഞടിച്ച് എൽഡിഎഫ്....

കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള സുപ്രധാന ബൈപ്പാസ് പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ പച്ചക്കൊടി

0
കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള സുപ്രധാന ബൈപ്പാസ് പദ്ധതിക്ക്...