ബിനീഷിന്റെ മയക്കുമരുന്ന് വ്യവസായത്തില്‍ സര്‍ക്കാരിനും ഡിവൈഎഫ്‌ഐയ്ക്കും പങ്ക് : ബിന്ദുകൃഷ്ണ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മയക്കുമരുന്ന് കേസ് പ്രതി ബിനീഷ് കോടിയേരിയുമായി സിപിഎം നേതാക്കന്മാര്‍ക്ക് ബന്ധമില്ലെന്നും ബിനീഷിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നുമുള്ള പ്രസ്താവനകള്‍ കളവാണെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ. ഡിജിറ്റല്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ബിന്ദുകൃഷ്ണ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

സര്‍ക്കാരിനും സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കും ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധം. മയക്കുമരുന്ന് കേസ് പ്രതി ബിനീഷ് കോടിയേരിയുമായി സിപിഎം നേതാക്കന്മാര്‍ക്ക് ബന്ധമില്ലെന്നും ബിനീഷിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നുമുള്ള പ്രസ്താവനകള്‍ കളവാണ്. ഞാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ബിനീഷ് കോടിയേരിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റുകളാണ്. ഇത് ഫെയ്‌സ്ബുക്ക് ക്രോസ് പോസ്റ്റിംഗ് വഴി രേഖപ്പെടുത്തിയിട്ടുള്ളതാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെയുമൊക്കെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജുകള്‍ മയക്കുമരുന്ന് കേസിലെ പ്രതി ബിനീഷ് കോടിയേരിയുടെ ഫെയ്‌സ് ബുക്ക് പേജുമായി ലിങ്ക് ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ലിങ്ക് ചെയ്തിട്ടുള്ളതിനാലാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമൊക്കെ ലൈവില്‍ വരുന്ന അതേ സമയം ബിനീഷ് കൊടിയേരിയുടെ ഫെയ്‌സ് ബുക്കിലും ക്രോസ് പോസ്റ്റിംഗ് വഴി ലൈവ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.

പാര്‍ട്ടിയുടെ ഔദ്യോഗിക വിവരങ്ങള്‍ കൂടുതല്‍ പേരില്‍ എത്തിക്കാന്‍ വേണ്ടി സാധാരണ ഗതിയില്‍ പാര്‍ട്ടി ഭാരവാഹികള്‍ക്കാണ് ക്രോസ് പോസ്റ്റിംഗ് വഴി പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്‍കാറുളളത്.

എന്നാല്‍ ഇവിടെ പാര്‍ട്ടിയുടെ മാത്രമല്ല, മുഖ്യമന്ത്രിയുടെയും, സര്‍ക്കാരിന്റെയും ഔദ്യോഗിക വിവരങ്ങള്‍ മയക്കുമരുന്ന് കേസിലെ പ്രതിയാണ് പ്രസിദ്ധീകരിച്ച്‌ കൊണ്ടിരുന്നത്. ബിനീഷ് കോടിയേരിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന വ്യാജ വാദം ഉന്നയിക്കുമ്പോഴും യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.

ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബിനീഷ് കോടിയേരിക്കും സ്വാധീനം ഉണ്ടായിരുന്നു എന്നതിന്റെ ഡിജിറ്റല്‍ തെളിവാണ് ഇത്. ഇതും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ അന്വേഷണ ഏജന്‍സികള്‍ തയ്യാറാകണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി കടുംപിടുത്തം ; സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ നിർണ്ണായക ചർച്ച പാളി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി പങ്കിടുന്നതിനെ ചൊല്ലി ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ...

ട്രംപും നെതന്യാഹുവും തമ്മിൽ അസ്വാരസ്യമോ? യുഎസ്-ഇസ്രയേൽ ഭിന്നതകളെക്കുറിച്ച് തുറന്നുപറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

0
​തെൽ അവീവ്: ലെബനനിലെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...