പാലക്കാട്: ചികിത്സാപ്പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റിയ വിനോദിനിക്ക് വനിതാ ശിശു വികസന വകുപ്പ് നൽകി വന്ന ധന സഹായം ലഭിക്കുന്നില്ലെന്ന വിഷയത്തിൽ ഇടപെട്ട് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. മുടക്കം വന്ന സഹായത്തുക തിങ്കളാഴ്ച തന്നെ നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. പഠനച്ചെലവിൻ്റെ ധനസഹായം നാലുമാസം മുടങ്ങാൻ ഉണ്ടായ കാരണം പരിശോധിക്കാനും മന്ത്രി നിർദേശിച്ചു. ധനസഹായം തുടർന്നുള്ള മാസങ്ങളിൽ കൃത്യമായി വിനോദിനിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
വിനോദിനിക്ക് മാസം തോറും ലഭിക്കേണ്ട ധനസഹായം മുടങ്ങിയെന്ന് അമ്മ പ്രസീത പരാതിപ്പെട്ടിരുന്നു. നാല് മാസമായി പഠന ചെലവിൻ്റെ സഹായം ലഭിച്ചില്ല. ചികിത്സ പിഴവ് വരുത്തിയ ഡോക്‌ടർമാർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും പ്രസീത ആരോപിച്ചിരുന്നു.




























