പക്ഷിപ്പനി : കോഴിക്കോട് വളർത്തു പക്ഷികളെ നശിപ്പിക്കാന്‍ കൂടുതൽ സംഘങ്ങളെ നിയോഗിക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് വേങ്ങേരിയിലും കൊടിയത്തൂരിലും പക്ഷിപ്പനി പടര്‍ന്ന സാഹചര്യത്തില്‍ വളർത്തു പക്ഷികളെ കൊന്ന് കത്തിച്ച് കളയാൻ കൂടുതൽ സംഘങ്ങളെ നിയോഗിക്കും. നിലവിലെ 25 സംഘങ്ങൾക്ക് പുറമേ 22 സംഘങ്ങളെ കൂടി രൂപീകരിക്കാൻ തീരുമാനമായി. മറ്റ് ജില്ലകളിൽ നിന്നും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് കൂടുതൽ സംഘങ്ങൾ ഉണ്ടാക്കുന്നത്.

അതേസമയം പക്ഷിപ്പനിയിൽ പരിഭ്രാന്തി വേണ്ടെന്നും മനുഷ്യരിൽ രോഗം കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കുറവാണ്. ലോകത്താകെ രോഗം ബാധിച്ചത് 700 പേർക്ക് മാത്രമാണ്. H5N1 വിഭാഗത്തിലുള്ള പക്ഷിപ്പനി അപകടകരമാണ്. കോഴിക്കോട് H5N1 പനി റിപ്പോർട്ട് ചെയ്ത മേഖലയിലുള്ളവർ ശ്രദ്ധിക്കണം. ചുമയും ശ്വാസംമുട്ടലും ഉണ്ടെങ്കിൽ ജാഗ്രത വേണം. രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവ്. കുട്ടികളിലും കൗമാരക്കാരിലും രോഗം ഗുരുതരമാകാം. മരുന്നും പ്രതിരോധ വാക്സിനും ലഭ്യമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...