താമരശ്ശേരി : കട്ടിപ്പാറ അമരാട് സ്വദേശിയായ മധ്യവയസ്കന് വീടിന് സമീപത്ത് വെച്ച് പാമ്പുകടിയേറ്റു. കട്ടിപ്പാറ അമരാട് സ്വദേശിയായ കല്ലുവീട്ടിൽ അഷറഫിനാണ് പോത്തിനെ തീറ്റുന്നതിനിടെ പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ വീടിന് സമീപത്തെ മലയിൽ വെച്ചായിരുന്നു സംഭവം. കൊക്കോമരത്തിൽ ചവിട്ടി നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായി പാമ്പ് കടിക്കുകയായിരുന്നു. എന്നാൽ പരിഭ്രാന്തനാകാതെ അഷറഫ് തന്നെ കടിച്ചത് ഏത് പാമ്പാണെന്ന് തിരിച്ചറിയാനായി അതിനെ പിടികൂടി പ്ലാസ്റ്റിക് കവറിലാക്കി. കടിച്ച പാമ്പിനെയും കൈയ്യിൽ കരുതിക്കൊണ്ടാണ് അഷറഫ് ഉടൻതന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.
കൃത്യമായ ചികിത്സ ഉറപ്പാക്കാൻ പാമ്പിനെ തിരിച്ചറിയുന്നത് സഹായിക്കുമെന്നതിനാലാണ് ഇത്തരമൊരു നീക്കം നടത്തിയത്. താലൂക്ക് ആശുപത്രിയിൽ നിന്ന് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം, വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി





























