മധ്യപ്രദേശിൽ പട്ടിക ജാതി -പട്ടിക വർഗ സീറ്റുകളിൽ മേധാവിത്വം ഉറപ്പിക്കാനുള്ള ഓട്ടത്തില്‍ ബി.ജെ.പിയും കോൺഗ്രസും

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: മധ്യപ്രദേശിൽ പട്ടിക ജാതി -പട്ടിക വർഗ സീറ്റുകളിൽ മേധാവിത്വം ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് ബി.ജെ.പിയും കോൺഗ്രസും. കഴിഞ്ഞ തവണ പട്ടിക വർഗ സീറ്റുകൾ കൈവിട്ടതാണ് ഭരണം നഷ്ടമാകാൻ പ്രധാന കാരണമായെന്ന് ബി.ജെ.പി വിലയിരുത്തിക്കഴിഞ്ഞു. പട്ടിക വർഗക്കാർ തിങ്ങിത്താമസിക്കുന്ന മേഖലയിൽ രാഹുൽ ഗാന്ധിയെ എത്തിച്ച് പ്രത്യേക യോഗം കോൺഗ്രസ് വിളിച്ചു കൂട്ടിയതും ഏറെ ശ്രദ്ധേയമായി. മറ്റു സംസ്ഥാനങ്ങളെക്കാൾ പട്ടിക വർഗ സാന്നിധ്യത്തിൽ മുന്നിലാണ് മധ്യപ്രദേശിന്‍റെ സ്ഥാനം. പട്ടിക ജാതി സീറ്റുകൾ 35 ആണെങ്കിൽ പട്ടിക വർഗ സീറ്റുകളുടെ എണ്ണം 47 ആണ്.

കഴിഞ്ഞ തവണ പട്ടിക ജാതി സീറ്റുകളിൽ കോൺഗ്രസിനു 17 സീറ്റ്, ബി.ജെ.പിക്ക് 18 എന്നിങ്ങനെയായിരുന്നു എം എൽ എ മാരുടെ എണ്ണം. പട്ടിക വർഗ സീറ്റുകളിൽ കോൺഗ്രസ് 30 എണ്ണം കൈപ്പിടിയിൽ ഒതുക്കിയപ്പോൾ ബി.ജെ.പിക്കു ലഭിച്ചത് 16 സീറ്റുകൾ മാത്രമായിരുന്നു. രണ്ട് പാർട്ടികളും തമ്മിലെ വോട്ടിങ് ശതമാനം നാലിലധികം ആയിരുന്നു. 2011 ലെ സെൻസസ് അനുസരിച്ചു മധ്യപ്രദേശിൽ പട്ടിക ജാതിക്കാർ ജനസംഖ്യയുടെ 16 ശതമാനം ആണെങ്കിൽ പട്ടിക വർഗ വിഭാഗം 21 ശതമാനം ആണ്. 2013ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ പട്ടിക വർഗ സീറ്റുകളിൽ 15 എണ്ണം മാത്രമാണ് കോൺഗ്രസിന് നേടാൻ കഴിഞ്ഞത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

0
കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക്...

എസ്‌പിയിൽ പിളർപ്പില്ല : ബിജെപിയുടെ അവകാശവാദം തള്ളി അഖിലേഷ് യാദവ്

0
ലഖ്‌നൗ: സമാജ്‌വാദി പാർട്ടിയിൽ (എസ്‌പി) വലിയൊരു പിളർപ്പ് ഉണ്ടാകാൻ പോകുകയാണെന്ന ഉത്തർപ്രദേശ്...

ഭാര്യവീട്ടിലേക്ക് ആളെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി : തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡൻ്റിനെതിരെ വീണ്ടും...

0
തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയ...

ഷിഗെല്ല : ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ ; കഴിഞ്ഞ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന്...