ബംഗ്ലാദേശ് : റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി മൂന്നുപേർ മരിച്ചു. 20 പേരെ കാണാതായി. കാലാവസ്ഥ മോശമായതാണ് ബോട്ട് മുങ്ങാന്‍ കാരണം. ചൊവ്വാഴ്ച മലേഷ്യയിലേക്ക് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ബംഗാൾ ഉൾക്കടലിൽ വെച്ച് അപകടം സംഭവിക്കുകയായിരുന്നു. രണ്ടു കോസ്റ്റ് ഗാർഡ് ബോട്ടുകൾ രക്ഷാപ്രവർത്തനം തുടരുകയാണ്.
ദുരിതപൂർണമായ സാഹചര്യങ്ങൾ മൂലം ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് വർഷവും നൂറുകണക്കിന് റോഹിങ്ക്യകള്‍ രാജ്യത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിക്കാറുണ്ട്. കള്ളക്കടത്തുകാർക്ക് പണം നൽകിയാണ് പുറത്തുകടക്കാൻ ശ്രമിക്കാറുള്ളത്. മ്യാൻമറിൽ അഞ്ചു വർഷം മുമ്പുണ്ടായ സൈനിക അതിക്രമത്തെ തുടർന്നാണ് റോഹിങ്ക്യൻസ് ബംഗ്ലാദേശിലേക്ക് അഭയാർത്ഥികളായെത്തിയത്.





























