ഒരേ സമയം രണ്ട് ആന്റി സൈക്ലോൺ അന്തരീക്ഷ ചുഴിയില്‍പ്പെട്ടതാണ് ബുറേവി ചുഴലി ദുർബലമാകാ‍ൻ പ്രധാനകാരണം ; മഹാപത്ര

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒരേ സമയം രണ്ട് ആന്റി സൈക്ലോൺ അന്തരീക്ഷ ചുഴികൾക്കിടയിൽ പെട്ടതാണ് ബുറേവി ചുഴലി ദുർബലമാകാ‍ൻ പ്രധാനകാരണമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) ഡയറക്ടർ ജനറൽ ഡോ. എം. മഹാപത്ര. കിഴക്കുദിശയിൽ നിന്നും വടക്കു ദിശയിൽ നിന്നുമാണ് ഈ ആന്റി സൈക്ലോൺ മർദം ചെലുത്തിയത്. ബുറേവി മന്നാറിൽ കുടുങ്ങാൻ കാരണമിതാണെന്ന് ഡോ. മഹാപത്ര വിശദീകരിച്ചു. സൈക്ലോണുകളും (ചുഴലി) ന്യൂനമർദവും വായുവിനെ തള്ളിമാറ്റി അന്തരീക്ഷ മർദം കുറച്ച് തണുത്തമേഘങ്ങളെ ആകർഷിക്കുമ്പോൾ ആന്റി സൈക്ലോൺ അതിനെതിരാണ്. വായുവിനെ ക്ഷണിച്ചു മർദം കൂട്ടും. അതോടെ മഴമേഘങ്ങൾ അകലും.

നിലവിലുള്ള മാതൃകളിലൊന്നും ആന്റി സൈക്ലോണും സൈക്ലോണും ഒരുപോലെ വരുമോയെന്നു നേരത്തെ പ്രവചിക്കാൻ കഴിയില്ല. രാമേശ്വരം മന്നാർ കടൽ ഇടുക്കു പോലെയുള്ള മേഖലകളുടെ പ്രത്യേകത പരിഗണിച്ച് ഇനി ഈ രീതിയിൽ പ്രവചന മാതൃക പരിഷ്കരിക്കേണ്ടി വരും. ഡിസംബർ മൂന്നിന് ആന്റി സൈക്ലോൺ സാന്നിധ്യം ബോധ്യപ്പെട്ടപ്പോൾ തന്നെ പ്രവചനത്തിൽ തിരുത്തൽ വരുത്തിയെന്നു മഹാപത്ര പറഞ്ഞു. 36 മണിക്കൂറോളം നിശ്ചലമായി നിന്നു എന്നാണ് ഈ ചുഴലിക്കാറ്റിന്റെ പ്രത്യേകത. കേരളത്തിലെ നാലു ജില്ലകൾക്കാണ് കനത്ത മഴയും കാറ്റും പ്രവചിച്ചത്. തലസ്ഥാനത്ത് മാത്രം സാമാന്യം മഴ ലഭിച്ചു. ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് മഴ കുറയും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....