പശ്ചിമതാരക, പൂഞ്ചോല പ്രസിദ്ധീകരണങ്ങളുടെ മാനേജിംഗ് എഡിറ്റര്‍ സി.ചെറിയാന്‍ (91) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പശ്ചിമതാരക, പൂഞ്ചോല പ്രസിദ്ധീകരണങ്ങളുടെ മാനേജിംഗ് എഡിറ്റര്‍ കോട്ടയം താഴത്തങ്ങാടി അക്കര വലിയപറമ്പില്‍ സി.ചെറിയാന്‍ (91) അന്തരിച്ചു. സംസ്കാരം പിന്നീട്.

സി.ചെറിയാന്റെ പിതാമഹന്‍ അക്കര കുര്യന്‍ റൈട്ടറും പോള്‍ മെല്‍വിന്‍ സായ്‌വും കൂടിചേര്‍ന്ന് 1864 ല്‍ വെസ്റ്റേണ്‍ സ്റ്റാര്‍ എന്ന ഇംഗ്ലീഷ് പത്രം കൊച്ചിയില്‍ നിന്നും പുറത്തിറക്കിയിരുന്നു. ഇതിന്റെ മലയാളം പതിപ്പ് പശ്ചിമതാരക എന്നപേരില്‍ മലയാളത്തിലെ ആദ്യത്തെ വാര്‍ത്താ വാരികയായി കുര്യന്‍ റൈട്ടര്‍ സ്വന്തം നിലയില്‍  പ്രസിദ്ധീകരിച്ചിരുന്നു. കാലക്രമത്തില്‍ ഈ രണ്ടു പ്രസിദ്ധീകരണങ്ങളും നിന്നുപോയിരുന്നു.

തുടര്‍ന്ന് സി.ചെറിയാന്‍ കോട്ടയത്തുനിന്നും പശ്ചിമതാരക വീണ്ടും പുറത്തിറക്കി. ആഴ്ചപ്പതിപ്പ് എന്ന നിലയിലാണ്  ഇത് പ്രസിദ്ധീകരിച്ചിരുന്നത്. 1980 കാലഘട്ടത്തില്‍ പ്രചാരത്തില്‍ മുന്‍നിരയിലായിരുന്നു പശ്ചിമതാരക ആഴ്ചപ്പതിപ്പ്. മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ എല്ലാവരും പശ്ചിമതാരകയില്‍ അണിനിരന്നിരുന്നു. തുടര്‍ന്ന് കുട്ടികള്‍ക്കുവേണ്ടി പൂഞ്ചോല എന്ന മാസികയും തുടങ്ങി. രണ്ടു പ്രസിദ്ധീകരണങ്ങളും വന്‍വിജയമായിരുന്നു. അമര്‍ ചിത്രകഥ “കാലിയ ” മലയാളത്തില്‍ ആദ്യമായി പുറത്തിറക്കിയത് പൂഞ്ചോലയിലൂടെ സി. ചെറിയാന്‍ ആയിരുന്നു. 1982 കാലഘട്ടത്തില്‍ തൊഴിലാളി സമരത്തെത്തുടര്‍ന്ന് കോട്ടയത്തെ പ്രസ്സ് അടച്ചുപൂട്ടി. തുടര്‍ന്ന് ശിവകാശിയില്‍ പ്രിന്റ്‌ ചെയ്ത് പശ്ചിമതാരകയും പൂഞ്ചോലയും കുറച്ചുനാള്‍കൂടി പുറത്തിറങ്ങിയെങ്കിലും കാലക്രമേണ രണ്ടു പ്രസിദ്ധീകരണങ്ങളും നിലച്ചുപോയി.

കോട്ടയം ചാന്നാനിക്കാട്‌ ഒരു സുഗന്ധദ്രവ്യ നിര്‍മ്മാണ ഫാക്ടറിയും സി.ചെറിയാന്‍ നടത്തിയിരുന്നു. സുഗന്ധ ശ്രുംഗാര്‍ തുടങ്ങിയ പ്രമുഖ അഗര്‍ബത്തി കമ്പിനികള്‍ എല്ലാവരും ചിങ്ങവനത്തെ സോണിബോണ്‍ ലബോറട്ടറിയുടെ ഉപഭോക്താക്കളായിരുന്നു. ഹിന്ദുസ്ഥാന്‍ ലിവര്‍ കമ്പിനിയും സോപ്പ് നിര്‍മ്മാണത്തിന് ഇവിടെനിന്നുമുള്ള പെര്‍ഫ്യൂം ഉപയോഗിച്ചിരുന്നു. ഫാക്ടറിയില്‍ ഉണ്ടായ ചില അപകടങ്ങളെ തുടര്‍ന്ന് ഇതിന്റെയും പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. കേരളാ സ്മോള്‍ സ്കെയില്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആയാപറമ്പ്  വലിയപറമ്പില്‍ പരേതയായ സൂസിയാണ് ഭാര്യ. മക്കള്‍ – സൂസന്‍ അലക്സ്, ബീനാ കോശി (യു.കെ), റീബാ  ഐസക്ക്, ദീപാ വിനോദ്. മരുമക്കള്‍ – അലക്സ് (കൊച്ചുവാവ)പാലമൂട്ടില്‍ മാവേലിക്കര, ഡോ.കോശി ജോണ്‍സണ്‍ (ബോബി) യു.കെ , ഐസക്ക് കുരുവിള (കൊച്ചുമോന്‍) കുളത്താമാക്കല്‍ പാമ്പാടി, വിനോദ് (സെയില്‍ ടാക്സ് പ്രാക്ടീഷണര്‍ തിരുവനന്തപുരം). ഫോണ്‍ 88484 20281(അലക്സ്)

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...