കോഴിക്കോട് : എൽ.ഡി.എഫും എൻ.ഡി.എയും കോഴിക്കോട്ടും വടകരയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനമായില്ലെങ്കിലും കോഴിക്കോട് എം.കെ.രാഘവനും വടകരയിൽ കെ.മുരളീധരനും സജീവമാണ്. വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയിലും പ്രചാരണം സജീവം. തിരഞ്ഞെടുപ്പ് പ്രതീക്ഷകളുമായി കേരളകൗമുദി ആരംഭിക്കുന്ന ലീഡേഴ്‌സ് ടോക്കിൽ ഇന്നുമുതൽ പ്രമുഖ പാർട്ടികളുടെ നേതാക്കൾ സംസാരിക്കുന്നു. ഇന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ.
ഇടതുപക്ഷവും സി.പി.എമ്മും പരാജയങ്ങളെ ഗൗരവമായി വിലയിരുത്തിയിട്ടുണ്ട്. ഇത്തവണ മണ്ഡലങ്ങൾ തരിച്ചുപിടിക്കുമെന്ന ആത്മവിശ്യാസത്തിലാണ്. നരേന്ദ്രമോദിയെ താഴെയിറക്കി രാഹുൽ പ്രധാനമാന്ത്രിയാവുമെന്ന പ്രചരണവും അദ്ദേഹം വയനാട്ടിൽ മത്സരിച്ചതും യു.ഡി.എഫിന് നേട്ടമായി. ഇത്തവണ കാര്യങ്ങൾ മറിച്ചാണ്. രാജ്യത്ത് ജനങ്ങളും രാഷ്ട്രീയ പാർട്ടികളും നേരിടുന്ന വെല്ലുവിളി ചെറുക്കാൻ ഇടതുപക്ഷം വേണമെന്ന മുറവിളിയാണ് എല്ലായിടത്തും. വടകരയിലും കോഴിക്കോട്ടും സാദ്ധ്യത വിർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.






























