കടുവയെ ഭയന്ന് ഇനി ജോലി വേണ്ട – ജീവന്‍ മതി : 39 വര്‍ഷത്തെ തൊഴില്‍ ഉപേക്ഷിച്ച് ചെങ്ങറയിലെ ടാപ്പിംഗ് തൊഴിലാളി

For full experience, Download our mobile application:
Get it on Google Play

കോന്നി : ചെങ്ങറ ഹാരിസണ്‍ മലയാളം പ്ലാന്റെഷന്‍ കുറുമ്പറ്റി ഡിവിഷനില്‍ കടുവയെ കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളിയായ യോഹന്നാന്‍ (മോനച്ചന്‍) എസ്റ്റേറ്റിലെ ജോലി രാജിവെച്ച് പ്ലാന്റെഷന്‍ അധികൃതര്‍ക്ക് കത്ത് നല്‍കി. 39 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ് രാജി സമര്‍പ്പിച്ചത്. യോഹന്നാനാണ് ആദ്യമായി ചെങ്ങറയില്‍ കടുവയെ കണ്ടത്. പുലര്‍ച്ചെ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ പുറകില്‍ കരിയില അനങ്ങുന്നത് കേള്‍ക്കുകയും തിരിഞ്ഞു നോക്കുമ്പോള്‍ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ കടുവയെ കാണുകയുമായിരുന്നു. ഇവിടെ നിന്ന് ഓടി രക്ഷപെട്ടതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയത്.

ഇതിനുശേഷം പലരും കടുവയെ കണ്ടതിനെ തുടര്‍ന്ന് വനം വകുപ്പ് പ്രദേശത്ത് തിരച്ചില്‍ നടത്തുകയു ഡ്രോണ്‍ നിരീക്ഷണം ശകതമാക്കുകയും ചെയ്തിരുന്നു. എന്നിട്ടും കടുവയെ കണ്ടെത്തുവാനോ നടപടി സ്വീകരിക്കുവാനോ ബന്ധപ്പെട്ട അധികൃതര്‍ക്ക് കഴിഞ്ഞില്ല. ജീവനില്‍ പേടിയുള്ളത് കൊണ്ട് മാത്രമാണ് താന്‍ ജോലി ഉപേക്ഷിക്കുന്നതെന്ന് യോഹന്നാന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവിയിൽ സുരക്ഷാ വലയം ശക്തമാക്കുന്നു ; പുറത്തുനിന്നുള്ളവരുടെ താമസത്തിനും പ്രവേശനത്തിനും നിയന്ത്രണം

0
സീതത്തോട് : ഗവി-മീനാർ വനമേഖലയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ ശക്തമായ...

സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോ​ഗ്യവകുപ്പ്

0
കോഴിക്കോട്: സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോ​ഗ്യവകുപ്പ്. നിലവിൽ നിരീക്ഷണത്തിലുള്ള ആർക്കും രോഗലക്ഷണങ്ങളില്ല....

വോട്ടർ ഐഡി തട്ടിപ്പ് ആരോപണത്തിൽ നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

0
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കാറുള്ള...

മുല്ലപ്പെരിയാർ നിരീ​ക്ഷണ സമിതിയിൽ നിന്ന് കേരളത്തി​ന്റെ പ്രതിനിധിയെ ഒഴിവാക്കിയ സംഭവത്തിൽ കേന്ദ്ര നടപടി അംഗീകരിക്കില്ലെന്ന്...

0
തിരുവനന്തപുരം: മുല്ലപ്പെരിയാർ നിരീ​ക്ഷണ സമിതിയിൽ നിന്ന് കേരളത്തി​ന്റെ പ്രതിനിധിയെ ഒഴിവാക്കിയ സംഭവത്തിൽ...