കടുവയെ ഭയന്ന് ഇനി ജോലി വേണ്ട – ജീവന്‍ മതി : 39 വര്‍ഷത്തെ തൊഴില്‍ ഉപേക്ഷിച്ച് ചെങ്ങറയിലെ ടാപ്പിംഗ് തൊഴിലാളി

For full experience, Download our mobile application:
Get it on Google Play

കോന്നി : ചെങ്ങറ ഹാരിസണ്‍ മലയാളം പ്ലാന്റെഷന്‍ കുറുമ്പറ്റി ഡിവിഷനില്‍ കടുവയെ കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളിയായ യോഹന്നാന്‍ (മോനച്ചന്‍) എസ്റ്റേറ്റിലെ ജോലി രാജിവെച്ച് പ്ലാന്റെഷന്‍ അധികൃതര്‍ക്ക് കത്ത് നല്‍കി. 39 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ് രാജി സമര്‍പ്പിച്ചത്. യോഹന്നാനാണ് ആദ്യമായി ചെങ്ങറയില്‍ കടുവയെ കണ്ടത്. പുലര്‍ച്ചെ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ പുറകില്‍ കരിയില അനങ്ങുന്നത് കേള്‍ക്കുകയും തിരിഞ്ഞു നോക്കുമ്പോള്‍ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ കടുവയെ കാണുകയുമായിരുന്നു. ഇവിടെ നിന്ന് ഓടി രക്ഷപെട്ടതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയത്.

ഇതിനുശേഷം പലരും കടുവയെ കണ്ടതിനെ തുടര്‍ന്ന് വനം വകുപ്പ് പ്രദേശത്ത് തിരച്ചില്‍ നടത്തുകയു ഡ്രോണ്‍ നിരീക്ഷണം ശകതമാക്കുകയും ചെയ്തിരുന്നു. എന്നിട്ടും കടുവയെ കണ്ടെത്തുവാനോ നടപടി സ്വീകരിക്കുവാനോ ബന്ധപ്പെട്ട അധികൃതര്‍ക്ക് കഴിഞ്ഞില്ല. ജീവനില്‍ പേടിയുള്ളത് കൊണ്ട് മാത്രമാണ് താന്‍ ജോലി ഉപേക്ഷിക്കുന്നതെന്ന് യോഹന്നാന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രിയദർശനി ബസിന് ബ്രേക്ക് നഷ്ടപ്പെട്ടു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായി

0
തിരുവനന്തപുരം: പൊന്മുടിയില്‍ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍...

സ്വരസൗന്ദര്യത്തിന് വിട ; എസ്. ജാനകി അന്തരിച്ചു

0
ബെംഗളൂരു: വിഖ്യാത ഗായിക എസ് ജാനകി (88) വിടവാങ്ങി. മൈസൂരുവിലാണ് അന്ത്യം....

എം.ആർ. അജിത് കുമാർ വിവാദം ; മറുപടിയുമായി കെ.സി. വേണു​ഗോപാൽ

0
ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആർ....

വിമാന സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചയെന്ന് ആരോപണം; ഇൻഡിഗോയ്ക്ക് താക്കീത്

0
ന്യൂഡൽഹി: വിമാനത്തിൽ അപകടകരമായ വസ്‌തുക്കൾ കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ...