കോന്നി : പാറ പൊട്ടിക്കുന്ന യന്ത്രങ്ങൾ വാടകക്ക് എടുത്ത ശേഷം വാടകയും യന്ത്രങ്ങളും തിരികെ നൽകാതിരുന്ന സംഭവത്തിൽ അറസ്റ്റിലായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അര്‍ജുന്‍ ദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. മലയാലപ്പുഴ താഴം കൃഷ്ണനിവാസിൽ അർജുൻ ദാസി(40)നെ കോന്നി പോലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. പാറ പൊട്ടിക്കുന്ന യന്ത്രങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രാജസ്ഥാൻ സ്വദേശി കിഷൻ ലാൽ കോന്നി പോലീസിൽ നൽകിയ പരാതിയിൽ ആണ് ഇയാളെ പോലീസ് പിടികൂടിയത്. 2021 ഏപ്രിൽ മുതൽ 2024 ഒക്ടോബർ മാസം വരെ ആണ് അർജുൻ ദാസ് യന്ത്രങ്ങൾ വാടകക്ക് എടുത്തത്.
6 ലക്ഷം രൂപ രാജസ്ഥാൻ സ്വദേശിക്ക് ഇയാൾ നൽകുവാൻ ഉണ്ട്. എന്നാൽ വാടക ചോദിച്ചപ്പോൾ ഇയാളെ പ്രതി ഭീഷണിപെടുത്തുകയും രാജസ്ഥാൻ സ്വദേശിയോട് ഇയാൾ പണം ആവശ്യപെടുകയും ചെയ്തു. തുടർന്ന് ഇയാൾ യന്ത്രങ്ങൾ ഒളിപ്പിക്കുകയും ചെയ്തു. രാജസ്ഥാൻ സ്വദേശി കോന്നി പോലീസിൽ നൽകിയ പരാതിയിൽ അർജുൻ ദാസ്സിന് എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുക്കുകയും പോലീസ് യന്ത്രങ്ങൾ കണ്ടെത്തുകയും ചെയ്തു. ഇതിന് ശേഷം നടന്ന അന്വേഷണത്തിന് ഒടുവിൽ ആണ് ഇയാൾ പിടിയിലായത്. സി പി എം തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് സെക്രട്ടറിയായ ഇയാളെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കിയിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.






























