Sunday, April 13, 2025 7:37 am

സിമന്റ് വില 460 ; നിര്‍മ്മാണ മേഖല വന്‍ പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കോവിഡ് പ്രതിസന്ധിക്കിടെ വിലക്കയറ്റത്തില്‍ പിടിവിട്ട് നിര്‍മ്മാണ മേഖല. കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കത്തിനിടെ അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനവ് മൂലം നട്ടംതിരിയുകയാണ് നിര്‍മ്മാണ മേഖല.

സിമന്റ് , കമ്പി, ഇലക്ട്രിക്കല്‍, പ്ലംബിങ്, സാനിറ്ററി, പെയിന്റ്  തുടങ്ങി എല്ലാ സാമഗ്രികളുടെയും വിലയില്‍ 20 മുതല്‍ 50 ശതമാനം വരെ വര്‍ധനയുണ്ടായിട്ടുണ്ട്. ലോക്ഡൗണ്‍ അവസാനിച്ചതിന് ശേഷം കടകളെല്ലാം വീണ്ടും തുറക്കുമ്പോള്‍ ഇനിയും വിലക്കയറ്റമുണ്ടാകുമോ എന്ന ആശങ്കയും ശക്തമാണ്. ഇന്ധനവില വര്‍ധനയാണ് വിലക്കയറ്റത്തിന് കാരണമായി പ്രധാനമായും ഉന്നയിക്കുന്നത്. വിലവര്‍ധന വന്‍കിട-ചെറുകിട നിര്‍മ്മാണ മേഖലകള്‍ക്കൊപ്പം സാധാരണക്കാരെയും കാര്യമായി ബാധിച്ചിട്ടുണ്ട്. വീട് നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നവരെയാണ് വിലവര്‍ധന ഏറെ ബാധിച്ചത്.

സിമന്‍റിന് 330-360 രൂപ വരെയുണ്ടായിരുന്നത് 460-480ലേക്കാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. കമ്പിക്ക് 50 രൂപ ശരാശരിയുണ്ടായിരുന്നത് 70ന് മുകളിലേക്ക് എത്തി. ഇതോടൊപ്പം പി.വി.സി, ജി.ഐ  പൈപ്പുകളടക്കമുള്ള അനുബന്ധ സാധനങ്ങളുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപ്പെട്ട് വിലക്കയറ്റം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിക്കിടയിലും ഏറ്റെടുത്ത പ്രവൃത്തികള്‍ നഷ്ടത്തില്‍ പൂര്‍ത്തീകരിക്കേണ്ട അവസ്ഥയിലാണെന്ന് കരാറുകാര്‍ പറയുന്നു. വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവശ്യമായ നടപടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ  ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും നിര്‍മ്മാണ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നും കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ്  എന്‍.വി. കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ബാസ് കുറ്റിപ്പുളിയന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്ത് വർഷത്തിനിടെ പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണം ഇരട്ടിയായി

0
ദില്ലി : പത്ത് വർഷത്തിനിടെ പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണം ഇരട്ടിയായി....

ബിനോയ് വിശ്വത്തിന്‍റെ തുറന്നുപറച്ചിലിൽ സി.പി.എമ്മിന് കടുത്ത അമർഷം

0
തിരുവനന്തപുരം : മാസപ്പടി കേസ് ഇടതുമുന്നണിയുടെ കേസല്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കേന്ദ്ര...

സി.പി.എമ്മും യുവജന സംഘനകളുമായുള്ള ദീർഘകാല ബന്ധം ഓർത്തെടുത്ത് എ.കെ. ബാലൻ

0
കോഴിക്കോട് : പ്രായപരിധി കാരണം പാർട്ടി കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവായതിനു പിന്നാലെ...