ന്യൂഡല്‍ഹി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പുനഃപരിശോധിക്കാൻ കേന്ദ്ര ജലശക്തി മന്ത്രാലയം തീരുമാനിച്ചു. 2021ലെ അണക്കെട്ട് സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ പുതിയ സുരക്ഷാ പരിശോധനക്കുള്ള പരിഗണനാ വിഷയങ്ങൾ തയാറാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. പത്ത് വർഷം മുമ്പുണ്ടാക്കിയ മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചുവിട്ട് അണക്കെട്ടിന്റെ സുരക്ഷാകാര്യങ്ങൾ പരിശോധിക്കാൻ പുതിയ സമിതിയുണ്ടാക്കി ഇക്കഴിഞ്ഞ നവംബർ 21ന് പുറത്തിറക്കിയ ‘ഓഫിസ് മെമോറാണ്ട’ത്തിലാണ് മന്ത്രാലയം തീരുമാനം അറിയിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാവിഷയങ്ങള്‍ ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിക്ക് കൈമാറാൻ തീരുമാനിച്ചശേഷമാണ് വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ച് അതോറിറ്റി ചെയർമാൻ അധ്യക്ഷനായി പുതിയ മേൽനോട്ട സമിതി തന്നെയുണ്ടാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതിയ മേൽനോട്ട സമിതിയുമായി സഹകരിക്കാൻ കേരളത്തോടും തമിഴ്നാടിനോടും കേന്ദ്രം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1