ചന്ദനപ്പള്ളി ബൈബിൾ കൺവെൻഷന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കൊടുമൺ: .ചന്ദനപ്പള്ളി സെന്റ് ജോർജ് തീർഥാടന കത്തോലിക്ക ദേവാലയത്തിൽ ആരംഭിച്ച ബൈബിൾ കൺവെൻഷൻ കത്തോലിക്കസഭ പത്തനംതിട്ട മുൻ രൂപതാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. മനുഷ്യ മനസിനെ ശുദ്ധീകരിക്കുന്ന ചാലകശക്തിയാണ് കൺവെൻഷനുകളെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നകലുഷിത ലോകത്തിൽ ശാന്തിയും സമാധാനവും കൈവരിച്ച് മൂല്യബോധമുള്ള വ്യക്തിത്വങ്ങളായി മാറാൻ ഓരോരുത്തരെയും ഇടയാക്കുന്നതിന് കൺവെൻഷനുകൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഫാ. സജി മാടമണ്ണിൽ , ഫാ.അലൻ ചെമ്പകമാമൂട്ടിൽ, ഫാ. റെനി പുല്ലുകാലായിൽ, സിസ്റ്റർ സിജി റോസ്, സിസ്റ്റർ ആൻസി മരിയ, സിസ്റ്റർ അനീറ്റ, ബ്രദർ വർഗീസ് ഒരുപ്പുറം, ബ്രദർ ജോഷി ജോസ് ഗിരി , ബ്രദർ പ്രവീൺ ഇടുക്കി, ട്രസ്റ്റി സൈമൺ ഡേവിഡ് പാലനിൽക്കുന്നതിൽ, സെക്രട്ടറി ബാബു.കെ.പെരുമല എന്നിവർ സംബന്ധിച്ചു. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ.റെനി പുല്ലുകാലായിലാണ് കൺവെൻഷനും ധ്യാനത്തിനും നേതൃത്വം നൽകുന്നത്.

തിങ്കളാഴ്ച രാവിലെ 8.30 ന് പത്തനംതിട്ട രൂപത വികാരി ജനറാൽ മോൺ. ഷാജി മാണികുളത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹബലി, 10 ന് ഗാനഷുശ്രൂഷ, 10.30 ന് ധ്യാനം,  ഉച്ചക്ക് 2.30 ന് ദിവ്യകാരുണ്യ ആരാധന.

ചൊവ്വാഴ്ച രാവിലെ 8.30 ന് രൂപതാധ്യക്ഷൻ സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ കുർബാന, 10.30 ന് ധ്യാനം, വൈകീട്ട് 3.30 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ   കൺവെൻഷൻ സമാപിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...

ഓപ്പറേഷന്‍ തൂഫാന്‍ ; അറസ്റ്റിലായത് 137 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാനില്‍ നടന്നത് വ്യാപക തിരച്ചില്‍....