തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യവിലയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. വില വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന വിലയില്‍ 7 ശതമാനം വർധനയാണ് ഇപ്പോൾ നിർദ്ദേശം വന്നിരിക്കുന്നതെന്നും വില വർധിപ്പിക്കുന്ന കാര്യം ബിവറേജസ് കോർപ്പറേഷൻ ആലോചിക്കുകയാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
ബെവ്കോയുടെ തീരുമാനം മദ്യവിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കുമെന്നാണ് സൂചന. ആനുപാതികമായി നികുതി കൂടുന്നതോടെ നൂറു രൂപയെങ്കിലും വില വര്‍ദ്ധന ഉണ്ടാകുമെന്ന് ഉറപ്പായി. ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം വാങ്ങുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നത് മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വിലയുടെ അടിസ്ഥാനത്തിലാണ് .
സ്പിരിറ്റ് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഉറപ്പിച്ച ടെണ്ടറനുസരിച്ചാണ് ഇപ്പോഴും ബെവ്കോക്ക് മദ്യം ലഭിക്കുന്നത്. എന്നാല്‍ സ്പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് വില കൂട്ടിയിരുന്നില്ല. കൊവിഡ് കണക്കിലെടുത്ത് ടെണ്ടര്‍ പുതുക്കാന്‍ നടപടി പോയവര്‍ഷം നീട്ടിവെയ്ക്കുകയായിരുന്നു. അതിനിടെ കൊവിഡ് കാലത്തെ വരുമാന നഷ്ടം കണക്കിലെടുത്ത് മദ്യത്തിന്റെ എക്സൈസ് നികുതി 35 ശതമാനം ഉയര്‍ത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബെവ്കോ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനക്ക് തീരുമാനമെടുത്തത്. അന്തിമ തീരുമാനം സര്‍ക്കാരിന് വിട്ടിരിക്കുകയാണ്.നികുതി വര്‍ദ്ധന കണക്കിലെടുക്കുമ്പോള്‍ ലിറ്ററിന് കുറഞ്ഞത് 100 രൂയുടെ വര്‍ദ്ധന ഉണ്ടാകും. അത് ഉപഭാക്താവ് തന്നെ വഹിക്കേണ്ടതായ് വരും.