മണര്‍കാട് ക്രൗണ്‍ ക്ലബ് ചീട്ടുകളി നടത്തിപ്പുകാര്‍ക്ക് പോലീസുമായി വഴിവിട്ട ബന്ധം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മണര്‍കാട് ക്രൗണ്‍ ക്ലബ് ചീട്ടുകളി നടത്തിപ്പുകാര്‍ക്ക് പോലീസുമായി വഴിവിട്ട ബന്ധം ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്റ ഉത്തരവിട്ടു. സംഭവത്തില്‍ രഹസ്യാന്വേഷണം നടത്താന്‍ സംസ്ഥാന അഡീഷണല്‍ ഡി.ജി.പിക്കും (ഇന്റലിജന്‍സ്) നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

ഇതോടെ മണര്‍കാട് എസ്.എച്ച്‌.ഒയ്‌ക്കെതിരെ നടപടി ഉണ്ടാവുമെന്ന് ഉറപ്പായി. മണര്‍കാട് പോലീസിനെ മാറ്റി നി‌ര്‍ത്തി ജില്ലാ പോലീസ് മേധാവി ജി.ജയദേവ് തന്റെ ഗുഡ് ബുക്കിലുള്ള മൂന്ന് ഡിവൈ.എസ്.പി മാരെ വിളിച്ചുവരുത്തി വളരെ രഹസ്യമായാണ് റെയ്ഡ് നടത്താന്‍ നിര്‍ദ്ദേശിച്ചത്. റെയ്ഡില്‍ 18 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തിരുന്നു. കൂടാതെ 43പേരെ അറസ്റ്റ് ചെയ്‌തു.

ഇതിനിടയില്‍ റെയ്ഡിന് ചുക്കാന്‍ പിടിച്ചത് പാമ്പാടി സി.ഐ ആണെന്ന് കേസില്‍ പ്രതിയായ മാലം സുരേഷിനോട് മണര്‍കാട് സി.ഐ പറയുന്നതും കേസിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ ഇയാള്‍ക്ക് നല്കുന്നതുമായുള്ള ഫോണ്‍ സംഭാഷണം നവമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇത് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിനും ലഭിച്ചിട്ടുണ്ട്. ക്ലബിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന തന്റെ സ്ഥാപനത്തില്‍ നിന്നാണ് 18 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തതെന്ന് പറയണമെന്നും അത് കേസിന് ബലം നല്കുമെന്നുമാണ് മണര്‍കാട് സി.ഐ പ്രതിക്ക് നിയമോപദേശം നല്കിയത്.

കൂടാതെ ഹൈക്കോടതിയില്‍ പോവണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. മണര്‍കാട് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ക്ക് 10,000 മുതല്‍ 25,000 രൂപ വരെ മാസപ്പടി, ക്ലബ് നല്കുന്നുണ്ട്. ഇഷ്ടക്കാരെ മണര്‍കാട് സ്റ്റേഷനില്‍ നിലനിര്‍ത്താനും മറ്റ് സ്റ്റേഷനുകളില്‍ നിന്നും മണര്‍കാട് സ്റ്റേഷനിലേക്ക് കൊണ്ടുവരാനും ചീട്ടുകളി കേന്ദ്രം നടത്തിപ്പുകാര്‍ ശ്രമിച്ചിരുന്നു. ഇതിന് പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുകയും ചെയ്തിട്ടുണ്ടത്രേ.

മാലം സുരേഷിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുത്ത പാമ്പാടി സ്റ്റേഷനിലെ മുന്‍ സി.ഐയെ കള്ളക്കേസില്‍ കുരുക്കിയതാണന്ന് ഇപ്പോള്‍ തീര്‍ച്ചയായിട്ടുണ്ട്. ചീട്ടുകളി കേന്ദ്രം നടത്തിപ്പുകാരായ മണര്‍കാട് വാവത്തില്‍ കെ.വി സുരേഷ് (മാലം സുരേഷ്-48), കുറുമുള്ളൂര്‍ വടക്കുംകര സന്തോഷ് (45) എന്നിവര്‍ക്കെതിരെ മുമ്പ് കേസെടുത്തിരുന്നു. പകര്‍ച്ചവ്യാധി നിരോധന നിയമം, ചീട്ടുകളി നിയമം എന്നിവ പ്രകാരമാണ് കേസ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖമേനിയുടെ വിടവാങ്ങൽ; സംസ്കാരം അടുത്ത മാസം ഒൻപതിന്, ഇറാനിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ

0
തെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി...

ഒറ്റപ്പാലത്ത് പാഠപുസ്തക വിതരണം വൈകിയെന്ന പരാതി

0
പാലക്കാട്: പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയില്‍ നടപടി. ഒറ്റപ്പാലം ഈസ്റ്റ് ഗവണ്‍മെന്റ്...

സ്ത്രീകൾക്ക് ഫ്രീ യാത്രയ്ക്കുള്ള ടിക്കറ്റ് റെഡി; കെ.എസ്.ആർ.ടി.സി ബസുകളിൽ സ്റ്റെൻസിൽ അടിക്കൽ ആരംഭിച്ചു

0
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍സി ബസുകളില്‍ സ്റ്റെന്‍സില്‍...

ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച ഉപരോധം എല്ലാ വാണിജ്യകപ്പലുകളും നിർബന്ധമായും പാലിക്കണമെന്ന് ഇന്ത്യയോട് യുഎസ്

0
ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച...