മുംബൈ : കഴിക്കാനെത്തുന്നവർക്ക് രുചിയുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും മുംബൈയിലെ പ്രമുഖ ഹോട്ടലിലെ ഷെഫാണ് കക്ഷി. എന്നാൽ രാത്രിയായൽ മോഷണമാണ് തൊഴിൽ. ഇങ്ങനെയൊരാളെയാണ് കഴിഞ്ഞ ദിവസം മുംബൈയിലെ ആർ കെ പുരെ പോലീസിൻ്റെ വലയിൽ വീണത്. 22 കാരനായ നിലീഷാണ് അറസ്റ്റിലായത്. മുംബൈയിൽ തന്നെയുള്ള ടി സെൻമ എന്നയാളുടെ പരാതിയാണ് ഇയാളെ കെണിയിലാക്കിയത്. കുടുംബത്തോടൊപ്പം യാത്രയ്ക്ക് പോയി തിരിച്ചെത്തുമ്പോഴേക്കും മൂന്നര ലക്ഷം രൂപയും ആഭരണങ്ങളും മോഷണം പോയി. ഇതിനെത്തുടർന്ന് പരാതി നൽകുകയും ചെയ്തു. ഇതിൻ്റെ അന്വേഷമാണ് ഇയാളിലേക്ക് എത്തിച്ചത്.
ഇയാളിൽ നിന്നും പണവും ആഭരണവും കണ്ടെടുത്തു. സിസിടിവി പരിശോധിച്ചാണ് ഇയാളിലേക്ക് പോലീസെത്തിയത്. എന്നാൽ പിടിയിലായ ഉടൻ ഹോട്ടലിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു എന്നാണ് ഇയാൾ മൊഴി നൽകിയത് എന്നാൽ പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധന ഇയാളാണ് പ്രതിയെന്നതിലേക്ക് പോലീസിനെയെത്തിച്ചു. ഒരുമിച്ച് ജോലി ചെയ്യുന്നായാൾ ഇങ്ങനെയൊരു കുറ്റവാളിയാണെന്ന് അറിഞ്ഞ സഹപ്രവർത്തകരും ഞെട്ടി.






























