ചെങ്ങറയിലെ ഭൂരഹിതർ വീണ്ടും സമര ഭൂമിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : ചെങ്ങറ പാക്കേജിൽ വാസയോഗ്യമല്ലാത്ത ഭൂമി ലഭിച്ച ഇരുുനൂറ്റിമുപ്പത്തി നാല് കുടുംബങ്ങൾ വീണ്ടും  സമരഭൂമിയിലേക്ക്. ചെങ്ങറ സമരം ആരംഭിച്ച 2004 മുതൽ 2009 കാലഘട്ടം വരെ ചെങ്ങറ സമരഭൂമിയിൽ അന്നത്തെ സാഹചര്യത്തിൽ കഴിഞ്ഞവരാണ് ഇപ്പോൾ വീണ്ടും സമര ഭൂമിയിൽ കുടിയേറി കുടിൽ കെട്ടുന്നത്.

2009ൽ വി.എസ്​. അച്യുതാനന്ദ​ൻ സർക്കാരിന്റെ  കാലത്ത്​ ചെങ്ങറ പാക്കേജിൽ ഉൾപ്പെടുത്തി കാസർകോട്​, ഇടുക്കി ജില്ലകളിൽ നിരവധി പേർക്ക് പട്ടയം നൽകിയിരുന്നു. ഇങ്ങനെ പട്ടയം ലഭിച്ചവർ സമരഭൂമി വിട്ട് പട്ടയഭൂമിയിൽ എത്തിയപ്പോഴാണ് വാസയോഗ്യമല്ലെന്ന്​ തിരിച്ചറിഞ്ഞത്​. ഇതേത്തുടർന്ന്​ തിരികെ ചെങ്ങറ സമരഭൂമിയിൽ പ്രവേശിക്കാൻ ശ്രമം നടത്തിയപ്പോൾ സമരസംഘടന നേതൃത്വം തടഞ്ഞതോടെ വിഷയം സങ്കീർണമായി. തുടർന്ന്​ 234 കുടുംബങ്ങളുടെ പ്രതിനിധികൾ സംസ്ഥാന ചീഫ് സെക്രട്ടറി മുതൽ ആർ.ഡി.ഒക്ക്​ വരെ പരാതി നൽകിയെങ്കിലും രണ്ടു വർഷമായിട്ടും പരിഹാരമുണ്ടായിട്ടില്ല .

കഴിഞ്ഞവർഷം നവംബറിൽ അടൂർ ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ കോന്നി താലൂക്ക്​ ഓഫിസിൽ യോഗം ചേർന്ന് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വീണ്ടും  കാത്തിരുന്നുവെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും   പ്രശ്ന പരിഹാരം ഉണ്ടാവാത്ത സാഹചര്യത്തിലാണ്  ഇവർ വീണ്ടും സമരഭൂമിയിലേക്ക് എത്തിച്ചേരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൈവേ പട്രോളിങ്ങിനിടെ പോലീസുകാരെ ആക്രമിച്ചു ; യുവാവ് റിമാൻഡിൽ

0
താമരശ്ശേരി : ഹൈവേ പട്രോളിങ്ങ് ഡ്യൂട്ടിക്കിടെ പോലീസിനുനേരെ അശ്ലീലവർഷം നടത്തുകയും പോലീസുകാരന്റ...

വ്യവസായിക്ക് നേരെ വെടിയുതിർത്തു ; പോലീസ് ഏറ്റുമുട്ടലിൽ 4 മാഫിയ സംഘാംഗങ്ങൾ കൊല്ലപ്പെട്ടു

0
ഗുരുഗ്രാം : ഗുരുഗ്രാമിൽ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ നാല് കുറ്റവാളികൾ കൊല്ലപ്പെട്ടു. വിദേശത്തുനിന്ന്...

എം സ്വരാജിനായി തെരഞ്ഞെടുപ്പ് പ്രചാരണം ; അധ്യാപികയ്‌ക്കെതിരായ നടപടി പിൻവലിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കി

0
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം നേതാവ് എം സ്വരാജിനായി ഡോ. ശ്രീകല മുല്ലശ്ശേരി...

അയോധ്യ സംഭാവനക്കൊള്ള : മോഷ്ടിച്ച പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചു, കടമായും കൊടുത്തു

0
ലഖ്നൗ : അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള സംഭാവനപ്പണം തട്ടിയെടുത്ത കേസിൽ പ്രതികൾ പണം...