Saturday, April 12, 2025 7:47 am

തെരഞ്ഞെടുപ്പ് വരുമ്പോള്‍ കാണാമെന്നും സര്‍വേകളെ കോണ്‍ഗ്രസിന് ഭയമില്ലെന്നും രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ച വാര്‍ത്താ ചാനലുകളുടെ സര്‍വേ ഫലങ്ങളോട് പ്രതികരിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ കാണാമെന്നും കോണ്‍ഗ്രസിന് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച പുറത്തുവന്ന ഏഷ്യാനെറ്റ് സി ഫോര്‍ സര്‍വേ, 24 ന്യൂസ്-കേരള പോള്‍ ട്രാക്കര്‍ സര്‍വേ ഫലങ്ങളിലാണ് നേരിയ മുന്‍തൂക്കത്തോടെ എല്‍ഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന് പ്രവചിച്ചിട്ടുള്ളത്. ഏഷ്യാനെറ്റ് സി ഫോര്‍ സര്‍വേയില്‍ 72-78 സീറ്റുകളും 41 ശതമാനം വോട്ടുമായി എല്‍ഡിഎഫ് മുന്നിലെത്തുമെന്നാണ് പ്രവചനം. യുഡിഎഫിന് 59-65 സീറ്റുകളും 39 ശതമാനം വോട്ടുകളും എന്‍ഡിഎയ്ക്ക് 3-7 സീറ്റുകളും 18 ശതമാനം വോട്ടും ലഭിക്കുമെന്നാണ് സര്‍വേ ഫലം.

തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും എല്‍ഡിഎഫിന് മേല്‍ക്കൈ പ്രവചിക്കുന്ന സര്‍വേയില്‍ മധ്യകേരളം യുഡിഎഫ് പിടിക്കുമെന്നാണ് പറയുന്നത്. അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിന് 39 ശതമാനം പേരും പിന്തുണയ്ക്കുന്നത് പിണറായി വിജയനെയാണെന്നും സര്‍വേ പറയുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിക്കു 18 ശതമാനവും ശശി തരൂരിന് ഒന്‍പതു ശതമാനവും രമേശ് ചെന്നിത്തല, കെ.കെ ശൈലജ, കെ. സുരേന്ദ്രന്‍ എന്നിവര്‍ക്ക് ആറു ശതമാനവും പിന്തുണ ലഭിച്ചു. 24 ന്യൂസ് പുറത്തുവിട്ട കേരള പോള്‍ട്രാക്കര്‍ സര്‍വേ ഫലത്തില്‍ എല്‍ഡിഎഫിന് 68 മുതല്‍ 78 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം.

യുഡിഎഫിന് 62-72 ഉം എന്‍ഡിഎയ്ക്ക് 1-2 സീറ്റുകളുമാണ് പ്രവചിച്ചിട്ടുള്ളത്. എല്‍ഡിഎഫിന് 42.38 ശതമാനവും യുഡിഎഫിന് 40.72 ശതമാനവും എന്‍ഡിഎയ്ക്ക് 16.9 ശതമാനവും വോട്ടു ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്.

മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിന് 30 ശതമാനം പേരും പിണറായി വിജയന്‍ എന്നാണ് ഉത്തരം നല്‍കിയതെന്നും ഉമ്മന്‍ചാണ്ടിയെ 22 ശതമാനം പേരും രമേശ് ചെന്നിത്തലയെ 18 ശതമാനം പേരും കെ.കെ. ശൈലജയെ 11 ശതമാനം പേരും കെ. സുരേന്ദ്രനെ ഒന്‍പത് ശതമാനം പേരും പിന്തുണച്ചതായും സര്‍വേ ഫലത്തില്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഭിഭാഷക-വിദ്യാര്‍ത്ഥി സംഘര്‍ഷം; രണ്ട് കേസുകൾ കൂടി രജിസ്റ്റര്‍ ചെയ്തു

0
കൊച്ചി: എറണാകുളം ജില്ലാ കോടതി വളപ്പിൽ അഭിഭാഷകരും വിദ്യാര്‍ത്ഥികളും തമ്മിൽ ഏറ്റുമുട്ടിയ...

അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്...

തഹാവൂർ റാണയ്ക്ക് കൊച്ചിയിലടക്കം ആര് സഹായം നല്കി എന്നത് അന്വേഷിച്ച് എൻഐഎ

0
ദില്ലി : തഹാവൂർ റാണയ്ക്ക് കൊച്ചിയിലടക്കം ആര് സഹായം നല്കി എന്നത്...

വയനാട്ടിൽ പുതിയ ഇനം തുമ്പിയെ കണ്ടെത്തി

0
തിരുവനന്തപുരം: പശ്ചിമഘട്ടത്തിൽ നിന്നും പുതിയ ഇനം തുമ്പിയെ കണ്ടെത്തി. വയനാടൻ ഭൂപ്രകൃതിയിൽ...