തിരുവനന്തപുരം : ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ മുതിർന്ന നേതാവ് എ കെ ബാലനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്തെ ഇസ്ലാമിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അത് ന്യൂനപക്ഷങ്ങൾക്കെതിരെയല്ല. മാറാട് ഓർമിപ്പിക്കുകയാണ് എകെ ബാലൻ ചെയ്തത് മുഖ്യമന്ത്രി പറഞ്ഞു. മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ വിവാദ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയും അഞ്ചാം മന്ത്രി വിവാദത്തിൽ വി ഡി സതീശൻ സ്വീകരിച്ച നിലപാടും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
യുഡിഎഫിന്റെ നിലപാടുകളുടെ ഭാഗമായാണ് വർഗീയ പ്രശ്നങ്ങൾ ആളിക്കത്തിയതും വർഗീയ സംഘർഷങ്ങൾ വ്യാപിച്ചതും. ഇത് നേരിടുന്നതിൽ കൃത്യമായ നിലപാട് യുഡിഎഫിന് സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാൽ കർക്കശമായ നടപടികളിലൂടെ നേരിടുകയാണ് ഇന്നത്തെ സർക്കാർ ചെയ്യുന്നത് അതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. വർഗീയതയോട് എൽഡിഎഫിന് ഒരു വിട്ടുവീഴ്ചയുമില്ല മുഖ്യമന്ത്രി വ്യക്തമാക്കി.





























