കഴിഞ്ഞ 10 വര്‍ഷം സര്‍ക്കാര്‍ ജീവനക്കാരോട് കാണിച്ചത് ക്രൂരതയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഴിഞ്ഞ 10 വര്‍ഷം സര്‍ക്കാര്‍ ജീവനക്കാരോട് കാണിച്ചത് ക്രൂരതയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. അതൊന്നും മറക്കില്ലെന്നും അന്യായം ചെയ്തയിടത്തൊക്കെ ഈ സര്‍ക്കാര്‍ ന്യായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അറിയിക്കണം. ജൂണ്‍ 19ന് ബജറ്റാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അതില്‍ വിസ്മയമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാനാവില്ല. ഒരു പുതിയ കേരളമുണ്ടാക്കണം. കേരള സെക്രട്ടറിയേറ്റിനെ ഇന്ത്യയിലെ ഏറ്റവും മികച്ച സെക്രട്ടറിയേറ്റാക്കി മാറ്റണം.

ഡാറ്റാ ഡ്രിവണ്‍ ഭരണമുണ്ടാവണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാറ്റം വരുത്തും. ആള്‍ക്കൂട്ടത്തെ കാണേണ്ട സമയം കാണും. പരമാവധി ദിവസം താന്‍ തലസ്ഥാനത്തുണ്ടാവും. എല്ലാ ഫയലും അതാത് ദിവസം തീര്‍ക്കാന്‍ ശ്രമിക്കണം. സിസ്റ്റമിക് ആയാല്‍ ജോലി ഭാരം കുറയും. സ്വകാര്യ കമ്പനികള്‍ക്ക് സമയബന്ധിതമായി കാര്യങ്ങള്‍ പൂര്‍ത്തിയാക്കാമെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും അതിന് കഴിയണം’ -മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയതയെ കേരളത്തിന്റെ മണ്ണില്‍ കുഴിച്ച് മൂടണം. എല്ലാ ആഘോഷങ്ങളും ഒരുമിച്ച് ആഘോഷിക്കണം. കേരളത്തില്‍ അങ്ങനെ ഒരു അന്തരീക്ഷം ഉണ്ടാക്കണമെന്നും രാഷ്ട്രീയത്തിനപ്പുറമായി ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം ; അതിൻ്റെ പേരിൽ പിണറായി വിജയനെ...

0
കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന്...

അയോധ്യ സംഭാവന കൊള്ളയ്ക്ക് തെളിവുണ്ട് ; കേസെടുക്കണമെന്ന് വിഎച്ച്പി

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് പ്രത്യേക...

അതൃപ്തി വീണ്ടും പരസ്യമാക്കി വിഎം സുധീരന്‍

0
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി...

ആരോഗ്യവകുപ്പിലെ എല്ലാ ജീവനക്കാർക്കും മറുപടി പറയലല്ല എൻ്റെ ജോലി : മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ. കെ.ജെ. റീന നടത്തുന്ന നിയമപോരാട്ടത്തിൽ...