ഒന്നര വയസുള്ള മകനെ ശ്വാസംമുട്ടിച്ച്‌ കൊന്ന അമ്മയ്ക്ക് ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ:  ഒന്നര വയസുള്ള മകനെ ശ്വാസംമുട്ടിച്ച്‌ കൊന്ന അമ്മയ്ക്ക് ജീവപര്യന്തം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം അയര്‍ക്കുന്നം കുന്തംചാരിയില്‍ വീട്ടില്‍ ജോയിയുടെ ഭാര്യ റോളിമോളെ (39) ആണ്‌ തൊടുപുഴ നാലാം അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി പി.വി അനീഷ്‌ കുമാര്‍ ശിക്ഷിച്ചത്‌. 2018 ഏപ്രില്‍ 18ന്‌ പീരുമേട്‌ ടീ എസ്‌റ്റേറ്റിലെ ലയത്തിലാണ് കേസിന്‌ ആസ്‌പദമായ സംഭവം.

കോട്ടയം സ്വദേശിയായ ജോയിയും കുടുംബവും അമ്മാവന്റെ വീടുപണിയുമായി ബന്ധപ്പെട്ടാണ്‌ താമസത്തിനെത്തിയത്‌. ഇളയകുട്ടിയെ കൊന്നശേഷം മൂത്ത കുട്ടിയുമൊത്ത്‌ ജീവനൊടുക്കാനാണ്‌ പ്രതി തയാറെടുത്തതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. കഴുത്തില്‍ വിരല്‍ അമര്‍ത്തിയ വെപ്രാളത്തില്‍ കുട്ടി കട്ടിലില്‍നിന്നു താഴെ വീണപ്പോള്‍ ഭയന്ന പ്രതി ഉടനെ സമീപവാസികളെ വിളിച്ചു കൂട്ടി.

കുട്ടി കട്ടിലില്‍ നിന്നു വീണെന്നാണ്‌ എല്ലാവരോടും പ്രതി പറഞ്ഞത്‌. ഇതിനിടെ കിണറ്റില്‍ ചാടി ജീവനൊടുക്കാനും ശ്രമിച്ചു. പ്രതിക്ക്‌ മാനസിക രോഗം ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി  അംഗീകരിച്ചില്ല. മൂത്ത കുട്ടിയുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. എബി ഡി. കോലോത്ത്‌ ഹാജരായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

0
ജിദ്ദ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...

അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം ; സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ

0
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ...