ഡല്‍ഹി: മെയ്ഡ് ഇൻ ഇന്ത്യ സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ചതായി ഉസ്‌ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമ്മിച്ച മരുന്നുകൾ കുടിച്ച് രാജ്യത്ത് പതിനെട്ടോളം കുട്ടികൾ മരിച്ചുവെന്നാണ് ഉസ്ബക്കിസ്ഥാൻ അറിയിച്ചിരിക്കുന്നത്.2012 ഉസ്ബക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്ത മരിയോൺ ബയോടെക് പ്രൈവറ്റ് ലിമിറ്റഡിൽ നിർമ്മിച്ച മരുന്ന് കുടിച്ചാണ് കുട്ടികൾ മരിച്ചതെന്നാണ് ആരോപണം. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് മരിയോൺ ബയോടെക്.
കമ്പനി നിർമ്മിച്ച ഡോക്-1 മാക്‌സ് സിറപ്പാണ് കുട്ടികൾ കഴിച്ചതെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. റെസ്പിറേറ്ററി രോഗമുള്ള 21 കുട്ടികളിൽ 18 പേരും ഡോക്-1 മാക്‌സ് സിറപ്പ് കുടിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ‘മരണപ്പെട്ട കുട്ടികൾ, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുമുമ്പ് ഈ മരുന്ന് വീട്ടിൽ 2-7 ദിവസം 3-4 തവണ 2.5-5 മില്ലി കഴിച്ചിരുന്നു’ ഉസ്ബക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
‘മരുന്നിന്റെ പ്രധാന ഘടകം പാരസെറ്റമോൾ ആണ്. അതിനാൽ തന്നെ ഡോക്-1 മാക്‌സ് സിറപ്പ് സ്വന്തം അല്ലെങ്കിൽ ഫാർമസി വിൽപനക്കാരുടെ ശുപാർശ പ്രകാരമാണ് ജലദോഷത്തിനുള്ള പ്രതിവിധിയായി മാതാപിതാക്കൾ ഉപയോഗിക്കുന്നത്. ഇതാണ് അവസ്ഥ മോശമാകാൻ കാരണം. ഡോക്-1 മാക്‌സ് സിറപ്പിന്റെ ഈ ശ്രേണിയിൽ എഥിലീൻ ഗ്ലൈക്കോൾ അടങ്ങിയിട്ടുണ്ടെന്ന് പ്രാഥമിക ലബോറട്ടറി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ‘എഥിലീൻ ഗ്ലൈക്കോൾ പദാർത്ഥം വിഷാംശം ഉള്ളതാണ്.
95% സാന്ദ്രീകൃത ലായനിയിൽ ഏകദേശം 1-2 മില്ലി / കിലോ എഥിലീൻ ഗ്ലൈക്കോൾ രോഗിയുടെ ആരോഗ്യത്തിൽ ഗുരുതരമായ മാറ്റങ്ങൾക്ക് കാരണമാകും. അതായത് ഛർദ്ദി, ബോധക്ഷയം, ഹൃദയാഘാതം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകും’ മന്ത്രാലയം ചൂണ്ടിക്കാട്ടി.നിലവിൽ ഡോക്-1 മാക്സിന്റെ ഗുളികകളും സിറപ്പുകളും രാജ്യത്തെ എല്ലാ ഫാർമസികളിൽ നിന്നും പിൻവലിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യകാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും കുറിപ്പടി പ്രകാരം മാത്രം ഫാർമസികളിൽ മരുന്നുകൾ വാങ്ങണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033