ചിന്തയില്‍ വന്നത് വായനക്കാരന്റെ കുറിപ്പ് മാത്രം : കോടിയേരി ബാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ പാര്‍ട്ടി പ്രസിദ്ധീകരണമായ ചിന്തയില്‍ വന്ന ലേഖനം തള്ളി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചിന്തയില്‍ വന്നത് സിപിഐ എം എന്ന നിലയില്‍ ഉന്നയിച്ച ആരോപണമല്ലെന്ന് വ്യക്തമാക്കുന്ന കോടിയേരി വായനാക്കാരന്റെ കുറിപ്പ് മാത്രമാണതെന്നും വ്യക്തമാക്കുകയാണ്. എന്നാല്‍ ലേഖനത്തിന്റെ പേരില്‍ സിപിഐ വിവാദത്തിനാണ് തയ്യാറെടുക്കുന്നതെങ്കില്‍ അത് നടത്തട്ടെ എന്നും കാനം രാജേന്ദ്രന്റെ പരാമര്‍ശത്തിന് കോടിയേരി മറുപടി നല്‍കി.

ചിന്തയില്‍ വന്നത് വായനാക്കാരന്റെ കുറിപ്പ് മാത്രമാണ്. പ്രതികരണം സിപിഐഎമ്മിന്റെതല്ല, ചിന്തയുടെ എഡിറ്റോറിയല്‍ നിലപാടുമല്ല. വായനക്കാര്‍ ഇത്തരത്തില്‍ എല്ലാ മാധ്യമങ്ങളിലും അഭിപ്രായങ്ങള്‍ പറയാറുണ്ട്. അത്തരത്തില്‍ സിപിഐയുടെ പ്രസിദ്ധീകരണങ്ങളിലും വരാറുണ്ട്. വായനക്കാരുടേത് അവരുടെ മാത്രം. അതിന്റെ ഉത്തരവാദിത്വം അവര്‍ക്ക് മാത്രം. സിപിഐഎമ്മിന് പറയാനുണ്ടെങ്കില്‍ സിപിഐ എം പറയും, അതിന് ആരുടേയും ചീട്ട് ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിന്തയുടെ ആരോപണങ്ങള്‍ക്ക് നവയുഗത്തില്‍ മറുപടി നല്‍കുമെന്ന കാനത്തിന്റെ പ്രതികരണത്തിന് മറുപടി നല്‍കിയ കോടിയേരി അദ്ദേഹത്തിന് എവിടെ വേണമെങ്കില്‍ എഴുതാമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപയിൽ ആശ്വാസം ; സമ്പർക്ക പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ്

0
കോഴിക്കോട്: സംസ്ഥാനത്തെ നിപയിൽ ആശ്വാസം. സമ്പർക്ക പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധന...

യാത്രക്കാര്‍ക്ക് ഭീഷണിയായ റോഡിലെ കുഴി ജനപ്രതിനിധിയും ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് നികത്തി

0
വെച്ചൂച്ചിറ: വെച്ചൂച്ചിറ - എരുമേലി പ്രധാന റോഡിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായിരുന്ന...

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ പ്രതികളുടെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കവെ പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത്...

ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകളും വ്യാജനോ ? റാന്നിയില്‍ പുതിയ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ...

0
റാന്നി: പുതിയതായി വാങ്ങുന്ന വാഹനങ്ങൾക്ക് ഷോറൂമുകളിൽ നിന്ന് നൽകുന്ന ഹൈ സെക്യൂരിറ്റി...