കോവിഡ് 19 : ജാഗ്രതാ നിര്‍ദ്ദേശം ലംഘിച്ച് നടത്തിയ സിഐടിയു യോഗം കലക്ടര്‍ നിര്‍ത്തിവെപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കോവിഡ് 19 ജാഗ്രത നിര്‍ദ്ദേശം ലംഘിച്ച് സിഐടിയു യോഗം. തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന യോഗത്തില്‍ നൂറിലധികം പേര്‍ പങ്കെടുത്തു. മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് യോഗം നടത്തിയതെന്ന് സിഐടിയു ജില്ലാ നേതൃത്വം വിശദീകരിച്ചു. എന്നാല്‍ കലക്ടറുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ചു.

ആളുകള്‍ കൂട്ടം ചേരുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെയായിരുന്നു സിഐടിയു യോഗം. സിഐടിയു തൃശ്ശൂര്‍ ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗമാണ് സാഹിത്യ അക്കാദമി ഹാളില്‍ നടന്നിരുന്നത്. നൂറിലധികം ആളുകള്‍ യോഗത്തിന്റെ ഭാഗമായി. സാനിറ്റൈസര്‍ ഉള്‍പ്പെടുയുള്ള എല്ലാ മുന്‍ കരുതലുകളും സ്വീകരിച്ചാണ് പരിപാടി നടത്തുന്നതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യോഗം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഐടിയു യോഗം നിര്‍ത്തിയത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യോഗം നടത്തരുതെന്ന് നേരത്തെ നേതാക്കളോട് നിര്‍ദ്ദേശിച്ചിരുന്നതായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. അക്കാദമി ഹാള്‍ പൂട്ടിയിടാന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ജാഗ്രത പാലിക്കേണ്ടേത് എല്ലാവരുടെയും കടമയാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ‌

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....