കോഴിക്കോട്: ലൈംഗിക പീഡന പരാതിയിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ കോടതി മാറ്റി. ഈ മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ചപ്പോൾ ഇന്ന് വരെ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിരുന്നു. ആക്ടിവിസ്റ്റ് കൂടിയായ യുവ എഴുത്തുകാരിയാണ് പരാതിക്കാരി. സിവികിനെതിരെ ആദ്യം രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ കഴിഞ്ഞ ദിവസം കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ഏപ്രില്‍ 17-ന് കോഴിക്കോട്ട് പുസ്തക പ്രകാശനത്തിനെത്തിയ എഴുത്തുകാരിയോട് സിവിക് അതിക്രമം കാട്ടിയെന്ന പരാതിയെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തതാണ് ഒന്നാമത്തെ കേസ്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കൊയിലാണ്ടി പോലീസ് ആദ്യ കേസെടുത്തത്. ഇതിനിടെയാണ് മറ്റൊരു എഴുത്തുകാരിയും സിവിക് പീഡിപ്പിച്ചെന്ന് പരാതി നല്‍കിയത്.