പിപിഇ കിറ്റ് വിവാദം : സിഎജി റിപ്പോർട്ട് അന്തിമം അല്ലെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉയർന്ന വിലക്ക് പി പി ഇ കിറ്റ് വാങ്ങിയ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര സാഹചര്യമായതിനാൽ തന്നെ രക്ഷാ ഉപകരണങ്ങൾ അടിയന്തരമായി വാങ്ങേണ്ടി വന്നുവെന്നും, കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാൻ സാധിക്കുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. പി പി ഇ കിറ്റ് ലഭ്യമല്ലാത്ത അവസ്ഥ ഉണ്ടായെന്നും, ജനങ്ങൾ പരിഭ്രാന്തർ ആയിരുന്നുവെന്നും പറഞ്ഞ മുഖ്യമന്ത്രി, പർച്ചേസ് മാനദണ്ഡം പാലിച്ച് കോവിഡ് സമയത്ത് നടപടി എടുത്താൽ മതിയെന്നാണോ നിങ്ങൾ പറയുന്നതെന്നും ചോദിച്ചു. അടിയന്തരമായി സാധനങ്ങൾ വാങ്ങാൻ അന്ന് തീരുമാനം എടുത്തതിൽ ഒരു അസ്വാഭാവികതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണക്കുകൾ കൂട്ടിവെച്ച് വിലയിരുത്തിയാൽ ശരിയാകില്ലെന്നും, സി എ ജി അവ്യക്തത സൃഷ്ടിക്കുകയാണ് ചെയ്തതെന്നും പറഞ്ഞ പിണറായി, സി എ ജി റിപ്പോർട്ട് അന്തിമമല്ലെന്നും പ്രതികരിച്ചു.

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കുറഞ്ഞ വിലയ്ക്ക് കിറ്റ് നൽകിയ കമ്പനിക്ക് അതേ വിലയ്ക്ക് ബാക്കി നൽകാൻ സാധിക്കാത്തത് കൊണ്ടാണ് അവരുമായുള്ള പർച്ചേസ് ഒഴിവാക്കിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഈ വിഷയത്തിൽ സർക്കാരിന് മറച്ചുവയ്ക്കാനായി ഒന്നുമില്ലെന്നും, പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യം പരിശോധിക്കുമെന്നും അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...