തിരുവനന്തപുരം : മുഖ്യമന്ത്രി വിഡി സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച ആൾക്കെതിരെ പോലീസ് കേസെടുത്തു . സിപിഎം അനുഭാവിയായ ആൾക്കെതിരെ കലാപാഹ്വാന കുറ്റം ചുമത്തി ആണ് പോലീസ് കേസ് എടുത്തത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് അത്തോളി പോലീസാണ് കരുണൻ ചാലിൽ എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്ന ആൾക്കെതിരെ കേസ് എടുത്തത്. കേരള മുഖ്യമന്ത്രിയെ ഫേസ്ബുക്കിലൂടെ എഐ നിർമിത വ്യാജ ചിത്രം പങ്കുവെച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. നാട്ടിൽ ബോധപൂർവം മതസ്പർദ്ധ വളർത്താൻ ശ്രമിക്കുന്നതായും പരാതിയിൽ പറയുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ് പരാതിക്കാരൻ.
മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സ്‌കൂൾ പ്രിൻസിപ്പലിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ് ജവാദിനെയാണ് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തത്. വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു സസ്‌പെൻഷൻ. വിഷയത്തിൽ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നൽകിയിരുന്നില്ല. പുറമേ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ. ഈ സാഹചര്യത്തിലാണ് സസ്പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്.
Related posts:





























