കൊച്ചി: കൊച്ചിയിൽ ക്ലീൻ സിറ്റി എവിടെയെന്ന ചോദ്യവുമായി ഹൈക്കോടതി. ക്ലീൻ സിറ്റി മാനേജർ എന്താണ് മാനേജ് ചെയുന്നത്. കുട്ടികൾക്ക് റോഡിലൂടെ നടക്കാൻ പറ്റണ്ടേ. വേസ്റ്റ് ബിനുകളിൽ അല്ല അതിന്റെ പുറത്താണ് മാലിന്യം നിക്ഷേപിക്കുന്നത്. എങ്ങനെയാണ് കൊച്ചിയെ നന്നാക്കുക. എന്താണ് ഇത്രമടി. കോർപ്പറേഷൻ ഇക്കാര്യം ആലോചിക്കേണ്ട സമയം അതിക്രമിച്ചുവെന്നും കോടതി വിമർശിച്ചു. പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കരുത് എന്ന് ജനങ്ങളെ എങ്ങനെ പറഞ്ഞുമനസിലാക്കണമെന്നും കോടതി ചോദിച്ചു. കൊച്ചിയിൽ ഏത് പൗരനാണ് ഇത്തരം ഫണ്ടമെൻ്റൽ റൈറ്റ്?. തല ഉയർത്തി നടക്കാൻ കഴിയില്ല. കുഴിയിൽ വീഴുമെന്ന പേടിയെന്നും കോടതി വിമർശിച്ചു.
കൊച്ചി നഗരത്തിലെ ഫൂട്ട്പാത്തുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നു. കച്ചവടക്കാരും മറ്റും ഫൂട്ട്പാത്തുകളിൽ ആണ്. കാൽനടയാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല. ഇതുസംബന്ധിച്ച് കൊച്ചി കോർപ്പറേഷൻ പ്രോട്ടോക്കോൾ പുറത്തിറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കൂടാതെ ഫ്ലക്സ് ബോർഡിൽ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തി. തിരുവനന്തപുരത്ത് വ്യാപകമായി ബോർഡുകൾ ഉയരുന്നു. കൊല്ലത്ത് ചിന്നക്കട ജംഗ്ഷനിൽ ബോർഡുകളും കൊടി തോരണങ്ങളും. കൊച്ചിയിൽ മഹാത്മ ഗാന്ധിയുടെ പ്രതിമ മറച്ച് ഫുട്ബോൾ കാണാം എന്ന് ഫ്ലക്സ് വെച്ചു. കോടതി ഉത്തരവ് ലംഘിക്കുന്നത് അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.




























