തിരുവനന്തപുരം: കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച പാലക്കാട് അബ്കാരി മുന്ന വധക്കേസിൽ 34 വർഷങ്ങൾക്ക് ശേഷം വിധി. കേസിലെ മൂന്ന് പ്രതികളെയും തിരുവനന്തപുരം സി ബി ഐ കോടതി വെറുതെ വിട്ടുകൊണ്ടാണ് വിധി പ്രസ്താവിച്ചത്. അബ്കാരി കരാറുകാരൻ വിജയൻ, മുൻ എം എൽ എ പി കുമാരന്റെ മകൻ സുധീർ, ഇവരുടെ മാനേജർ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. അബ്കാരി പകയാണ് കൊലയ്ക്ക് കാരണം എന്നായിരുന്നു കേസ്. വ്യാപാരാഭിവൃദ്ധിയും ബിസിനസ് വൈരാഗ്യവുമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു സി ബി ഐയുടെ കണ്ടെത്തൽ. മണ്ണാർക്കാട് മേഖലയിലെ അബ്കാരി ലേലവുമായി ബന്ധപ്പെട്ട മുൻവിരോധവും ബിസിനസ്സ് മത്സരവുമാണ് കൊലപാതകത്തിന് കാരണമായി എന്നടക്കം സി ബി ഐ വാദിച്ചിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1



























