വലിയതോട് പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി തീര സംരക്ഷണത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പേട്ട : വലിയതോട് പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി തീര സംരക്ഷണത്തിനു തുടക്കമായി. അന്യം നിന്നു പോയ പേട്ട ചന്തയുടെ വശം കെട്ടി ബലപ്പെടുത്തുന്നതിനുള്ള പണികളാണ് ആരംഭിച്ചത്. ജലവിഭവ വകുപ്പ് അനുവദിച്ച 1 കോടി രൂപ ചെലവഴിച്ചാണ് തോട് പുനരുദ്ധരിക്കുന്നത്. ഇതിൽ ഒരു വിഹിതം ചെലവഴിച്ച് പുള്ളോലി പാലം–ബണ്ടുപാലം വരെ ആഴം കൂട്ടിയിരുന്നു. പേട്ട ചന്തയുടെ തീരത്ത് തോട്ടിൽ കരിങ്കല്ല് ഉപയോഗിച്ച് സംരക്ഷണഭിത്തി പണിതിരുന്നു. പതിറ്റാണ്ടുകൾക്കു മുൻപു നിർമിച്ച കൽക്കെട്ടുകളെല്ലാം തകർന്നിരിക്കുകയാണ്.

അവ പൂർണമായി പൊളിച്ചു നീക്കുന്ന പണിയാണു തുടങ്ങിയത്. തുടർന്ന് ഇവിടെ കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിക്കും. മാമുക്ക് പാലത്തിനു സമീപം കുട്ടികളുടെ പാർക്കിനായി പഞ്ചായത്ത് ഒരുക്കുന്ന സ്ഥലത്ത് 170 മീറ്റർ നീളത്തിൽ കൈവരിയോടു കൂടിയ നടപ്പാത നിർമിക്കും. ഇവിടെ ഇടിഞ്ഞു കിടക്കുന്ന 25 മീറ്റർ ദൂരത്ത് സംരക്ഷണഭിത്തി പുനർ നിർമിക്കും. വലിയകാവ് മാർത്തോമ്മാ പള്ളിക്കു സമീപവും പുള്ളോലി ഭാഗത്തും സംരക്ഷണഭിത്തി പണിയും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...