വലിയതോട് പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി തീര സംരക്ഷണത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പേട്ട : വലിയതോട് പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി തീര സംരക്ഷണത്തിനു തുടക്കമായി. അന്യം നിന്നു പോയ പേട്ട ചന്തയുടെ വശം കെട്ടി ബലപ്പെടുത്തുന്നതിനുള്ള പണികളാണ് ആരംഭിച്ചത്. ജലവിഭവ വകുപ്പ് അനുവദിച്ച 1 കോടി രൂപ ചെലവഴിച്ചാണ് തോട് പുനരുദ്ധരിക്കുന്നത്. ഇതിൽ ഒരു വിഹിതം ചെലവഴിച്ച് പുള്ളോലി പാലം–ബണ്ടുപാലം വരെ ആഴം കൂട്ടിയിരുന്നു. പേട്ട ചന്തയുടെ തീരത്ത് തോട്ടിൽ കരിങ്കല്ല് ഉപയോഗിച്ച് സംരക്ഷണഭിത്തി പണിതിരുന്നു. പതിറ്റാണ്ടുകൾക്കു മുൻപു നിർമിച്ച കൽക്കെട്ടുകളെല്ലാം തകർന്നിരിക്കുകയാണ്.

അവ പൂർണമായി പൊളിച്ചു നീക്കുന്ന പണിയാണു തുടങ്ങിയത്. തുടർന്ന് ഇവിടെ കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിക്കും. മാമുക്ക് പാലത്തിനു സമീപം കുട്ടികളുടെ പാർക്കിനായി പഞ്ചായത്ത് ഒരുക്കുന്ന സ്ഥലത്ത് 170 മീറ്റർ നീളത്തിൽ കൈവരിയോടു കൂടിയ നടപ്പാത നിർമിക്കും. ഇവിടെ ഇടിഞ്ഞു കിടക്കുന്ന 25 മീറ്റർ ദൂരത്ത് സംരക്ഷണഭിത്തി പുനർ നിർമിക്കും. വലിയകാവ് മാർത്തോമ്മാ പള്ളിക്കു സമീപവും പുള്ളോലി ഭാഗത്തും സംരക്ഷണഭിത്തി പണിയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...