വലിയതോട് പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി തീര സംരക്ഷണത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പേട്ട : വലിയതോട് പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി തീര സംരക്ഷണത്തിനു തുടക്കമായി. അന്യം നിന്നു പോയ പേട്ട ചന്തയുടെ വശം കെട്ടി ബലപ്പെടുത്തുന്നതിനുള്ള പണികളാണ് ആരംഭിച്ചത്. ജലവിഭവ വകുപ്പ് അനുവദിച്ച 1 കോടി രൂപ ചെലവഴിച്ചാണ് തോട് പുനരുദ്ധരിക്കുന്നത്. ഇതിൽ ഒരു വിഹിതം ചെലവഴിച്ച് പുള്ളോലി പാലം–ബണ്ടുപാലം വരെ ആഴം കൂട്ടിയിരുന്നു. പേട്ട ചന്തയുടെ തീരത്ത് തോട്ടിൽ കരിങ്കല്ല് ഉപയോഗിച്ച് സംരക്ഷണഭിത്തി പണിതിരുന്നു. പതിറ്റാണ്ടുകൾക്കു മുൻപു നിർമിച്ച കൽക്കെട്ടുകളെല്ലാം തകർന്നിരിക്കുകയാണ്.

അവ പൂർണമായി പൊളിച്ചു നീക്കുന്ന പണിയാണു തുടങ്ങിയത്. തുടർന്ന് ഇവിടെ കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിക്കും. മാമുക്ക് പാലത്തിനു സമീപം കുട്ടികളുടെ പാർക്കിനായി പഞ്ചായത്ത് ഒരുക്കുന്ന സ്ഥലത്ത് 170 മീറ്റർ നീളത്തിൽ കൈവരിയോടു കൂടിയ നടപ്പാത നിർമിക്കും. ഇവിടെ ഇടിഞ്ഞു കിടക്കുന്ന 25 മീറ്റർ ദൂരത്ത് സംരക്ഷണഭിത്തി പുനർ നിർമിക്കും. വലിയകാവ് മാർത്തോമ്മാ പള്ളിക്കു സമീപവും പുള്ളോലി ഭാഗത്തും സംരക്ഷണഭിത്തി പണിയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ ; ബുക്കിങ് ആരംഭിച്ചു

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് 1...

എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
എറണാകുളം: എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി കുന്നുകര സ്വദേശി...

അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാർ ഒന്നിക്കുന്നു ; KATOയ്ക്ക് തുടക്കം ; നഹാസ് പത്തനംതിട്ട പ്രസിഡന്റ്

0
തിരുവനന്തപുരം :കേരളത്തിലെ അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ടൂറിസം...