അഗര്‍ത്തല: കോൺഗ്രസും ഇടതുപക്ഷവും ത്രിപുരയെ നാശത്തിലേക്ക് തള്ളിവിട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച അഗർത്തലയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.വികസനത്തിന്‍റെ ആദ്യ വ്യവസ്ഥ ക്രമസമാധാനവാഴ്ചയാണ്. കമ്മ്യൂണിസ്റ്റ് ഭരണം ത്രിപുരയെ നാശത്തിന്‍റെ വക്കിലേക്ക് തള്ളിവിട്ടിരുന്നു. ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും കേഡർമാർ ബന്ദികളാക്കിയ അരാജകമായ സാഹചര്യം ത്രിപുരയിലെ ജനങ്ങൾക്ക് ഒരിക്കലും മറക്കാനാവില്ല. ഇടതുപക്ഷം ത്രിപുരയിലെ ജനങ്ങളെ അടിമകളായും തങ്ങളെ രാജാക്കന്മാരായും കണക്കാക്കി.ത്രിപുരയിൽ സമാധാനവും നിയമവാഴ്ചയും കൊണ്ടുവന്നത് ഭാരതീയ ജനതാ പാർട്ടി മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രതിപക്ഷ സഖ്യം ഒരിക്കലും ത്രിപുരയെ വികസനത്തിലേക്ക് നയിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
”ത്രിപുരയിലെ ജനങ്ങളെ ഒരു കാര്യം ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഇടതുപക്ഷത്തിനും കോൺഗ്രസിനും ഒരിക്കലും ത്രിപുര വികസിപ്പിക്കാൻ കഴിയില്ല. ത്രിപുരയിലെ ജനങ്ങൾ ദരിദ്രരായി തുടരണമെന്ന് ആഗ്രഹിക്കുന്നു. അവരുടെ ഖജനാവ് നിറയ്ക്കുക എന്ന അജണ്ട മാത്രമേ അവര്‍ക്കുള്ളൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രതികാരത്തിന്‍റെതല്ല, ബി.ജെ.പിയുടേത് മാറ്റത്തിന്‍റെ രാഷ്ട്രീയമാണ്. ഞങ്ങൾ പൊതുതാൽപര്യത്തിന്റെയും ദേശീയ താൽപര്യത്തിന്റെയും രാഷ്ട്രീയമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ടുകളുമായി ബിജെപി തിരിച്ചുവരുന്നത്.മൂന്ന് പതിറ്റാണ്ടോളം ത്രിപുര ഭരിച്ച കമ്മ്യൂണിസ്റ്റുകൾ എല്ലാ തെരഞ്ഞെടുപ്പിന് മുമ്പും രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കി.കഴിഞ്ഞ 25-30 വർഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ കുഴിച്ച കുഴി നികത്താൻ ത്രിപുരയിലെ ബിജെപി സർക്കാർ അഹോരാത്രം പ്രയത്നിക്കുകയാണ്” മോദി വിശദമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































