സീതത്തോട് : അയൽവീട്ടിലെ വളർത്തു നായ കടിച്ചതിനെ തുടർന്ന് ചികിത്സ തേടി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയ പട്ടികജാതി യുവതിക്കു കുത്തിവെയ്പ് എടുക്കുന്നതിനു ആശുപത്രി ജീവനക്കാർ പണം ചോദിച്ചതായി പരാതി. വിഷയത്തിൽ ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും ഇടപെട്ടതിനു പിന്നാലെയാണ് കുത്തിവെയ്പ് എടുക്കാൻ അധികൃതർ തയാറായതെന്നു പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ആങ്ങമൂഴി മുട്ടത്തിൽ പി.ബി. അനിത ജനറൽ ആശുപ്രതിയിൽ പ്രതിരോധ കുത്തിവെയ്പ് എടു ക്കുന്നതിനായി എത്തുന്നത്.
ആദ്യ ഡോസ് നൽകി അലർജി വല്ലതും ഉണ്ടോയെന്നു പരിശോധിക്കുന്നതിനിടെയാണ് വനിത ഡോക്ടർ പണം ആവശ്യപ്പെട്ടതെന്നു ഇവർ പറയുന്നു. തങ്ങൾ പാവങ്ങളാണെന്നും ഹരിത കർമ സേനാംഗമാണെന്നും പറഞ്ഞെ ങ്കിലും വീണ്ടും പണത്തിനെ പറ്റി ആവശ്യം ഉന്നയിച്ചതോടെ പത്തനംതിട്ടയിലുള്ള ആന്റോ ആന്റ ണി എംപിയുടെ ഓഫിസുമായി ബന്ധപ്പെട്ടു. ഇതിനിടെ വിവരം അറിഞ്ഞ് മാധ്യമ പ്രവർത്തകരും ആശുപത്രിയിൽ എത്തി. ഉടൻ തന്നെ കുത്തിവെയ്‌പു നൽകി. ഇതിനോടകം പണം ആവശ്യപ്പെട്ടവർ സ്ഥലത്തു നിന്നു മാറിയ തായും അനിത പറയുന്നു.





























