മന്ദമരുതി–കക്കുടുമൺ–പേമരുതി–അത്തിക്കയം റോഡില്‍ സംരക്ഷണഭിത്തി നിർമിക്കുന്നില്ലെന്നു പരാതി

For full experience, Download our mobile application:
Get it on Google Play

കക്കുടുമൺ : കോടികൾ ചെലവഴിച്ചു റോഡ് വികസിപ്പിക്കുമ്പോഴും അപകട ഭീഷണി നേരിടുന്ന ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കുന്നില്ലെന്നു പരാതി. മന്ദമരുതി–കക്കുടുമൺ–പേമരുതി–അത്തിക്കയം റോഡ് നവീകരണത്തെപ്പറ്റിയാണു പരാതി. ശബരിമല അനുബന്ധ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം നടത്തുന്നത്. 13 കോടിയോളം രൂപയാണ് അനുവദിച്ചിരിക്കുന്നത്. വനം ഒഴികെയുള്ള ഭാഗങ്ങളിൽ 5.50 മീറ്റർ വീതിയിൽ പാതയിൽ ടാറിങ് നടത്തുകയാണു പദ്ധതി. ഏതാനും പുതിയ കലുങ്കുകൾ നിർമിച്ചു.

എന്നാൽ കക്കുടുമൺ വനം ഭാഗത്ത് ചപ്പാത്തുകൾക്കു പകരം കലുങ്കുകൾ പണിതിട്ടില്ല. റോഡിന്റെ നിലവിലുള്ള വീതിയിൽ ഇവിടെ കലുങ്കുകൾ നിർ‌മിക്കാനാകും. പുതിയ കലുങ്കുകൾ നിർമിച്ചിട്ടുള്ള ഭാഗങ്ങളിൽ ഓടയും പണിതിട്ടില്ല. റോഡിന്റെ മിക്ക ഭാഗങ്ങളിലും വശം ഇടിഞ്ഞു കിടക്കുകയാണ്. മന്ദമരുതി–നീരാട്ടുകാവ് വരെയുള്ള ഭാഗങ്ങളിലാണിത്. റബർ തോട്ടങ്ങളോടു ചേർന്നാണ് വശം ഇടിഞ്ഞു കിടക്കുന്നത്. ഇവിടെങ്ങളിൽ സംരക്ഷണഭിത്തി നിർ‌മിക്കാത്തത് വാഹന തിരക്കു കൂടുമ്പോൾ അപകടങ്ങൾക്കിടയാക്കും. പോരായ്മകൾ പൂർണമായി പരിഹരിച്ച് നിർമാണം പൂർ‌ത്തിയാക്കിയില്ലെങ്കിൽ കോടികൾ ചെലവഴിക്കുന്നതിന്റെ ഫലം യാത്രക്കാർ‌ക്കും സമീപവാസികൾക്കും ലഭിക്കില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...

സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമം ; രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വനം ചെയ്ത് എസ്എഫ്ഐ

0
തിരുവനന്തപുരം: സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന്...

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം. ദില്ലിയിൽ...

സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി....