മന്ദമരുതി–കക്കുടുമൺ–പേമരുതി–അത്തിക്കയം റോഡില്‍ സംരക്ഷണഭിത്തി നിർമിക്കുന്നില്ലെന്നു പരാതി

For full experience, Download our mobile application:
Get it on Google Play

കക്കുടുമൺ : കോടികൾ ചെലവഴിച്ചു റോഡ് വികസിപ്പിക്കുമ്പോഴും അപകട ഭീഷണി നേരിടുന്ന ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കുന്നില്ലെന്നു പരാതി. മന്ദമരുതി–കക്കുടുമൺ–പേമരുതി–അത്തിക്കയം റോഡ് നവീകരണത്തെപ്പറ്റിയാണു പരാതി. ശബരിമല അനുബന്ധ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം നടത്തുന്നത്. 13 കോടിയോളം രൂപയാണ് അനുവദിച്ചിരിക്കുന്നത്. വനം ഒഴികെയുള്ള ഭാഗങ്ങളിൽ 5.50 മീറ്റർ വീതിയിൽ പാതയിൽ ടാറിങ് നടത്തുകയാണു പദ്ധതി. ഏതാനും പുതിയ കലുങ്കുകൾ നിർമിച്ചു.

എന്നാൽ കക്കുടുമൺ വനം ഭാഗത്ത് ചപ്പാത്തുകൾക്കു പകരം കലുങ്കുകൾ പണിതിട്ടില്ല. റോഡിന്റെ നിലവിലുള്ള വീതിയിൽ ഇവിടെ കലുങ്കുകൾ നിർ‌മിക്കാനാകും. പുതിയ കലുങ്കുകൾ നിർമിച്ചിട്ടുള്ള ഭാഗങ്ങളിൽ ഓടയും പണിതിട്ടില്ല. റോഡിന്റെ മിക്ക ഭാഗങ്ങളിലും വശം ഇടിഞ്ഞു കിടക്കുകയാണ്. മന്ദമരുതി–നീരാട്ടുകാവ് വരെയുള്ള ഭാഗങ്ങളിലാണിത്. റബർ തോട്ടങ്ങളോടു ചേർന്നാണ് വശം ഇടിഞ്ഞു കിടക്കുന്നത്. ഇവിടെങ്ങളിൽ സംരക്ഷണഭിത്തി നിർ‌മിക്കാത്തത് വാഹന തിരക്കു കൂടുമ്പോൾ അപകടങ്ങൾക്കിടയാക്കും. പോരായ്മകൾ പൂർണമായി പരിഹരിച്ച് നിർമാണം പൂർ‌ത്തിയാക്കിയില്ലെങ്കിൽ കോടികൾ ചെലവഴിക്കുന്നതിന്റെ ഫലം യാത്രക്കാർ‌ക്കും സമീപവാസികൾക്കും ലഭിക്കില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധത്തിന് പിന്തുണയേറുന്നു

0
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക്...

ദേശീയ ഗൈനെക്കോളജി കോൺഫറൻസ് “ഫീറ്റോ ലൈഫ് 2026” അടൂരിൽ ജൂൺ ഏഴിന്

0
അടൂര്‍ : വന്ധ്യത, ഫീറ്റൽ മെഡിസിൻ, ജനിതകശാസ്ത്രം, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം...

എത്യോപ്യയിൽ നിന്ന് ഹൈദരാബാദിലെത്തിയ യാത്രക്കാരന് എബോള ലക്ഷണങ്ങൾ

0
ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എബോള വൈറസ് ബാധയെന്ന്...

കിഫ്ബി കേരളത്തിന് ‘ബാധ്യത’ ; 21,000 കോടിയുടെ കടക്കെണിയെന്ന് കെ.എം. ചന്ദ്രശേഖർ സമിതി

0
തിരുവനന്തപുരം : സംസ്ഥാന ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച...