കർണാടക: കോണ്‍ഗ്രസ് വനിതാ നേതാവ് ഷാനിമോൾ ഉസ്മാൻ കർണാടകയിൽ ഫ്ളാറ്റ് തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ഒരു കൂട്ടം പ്രവാസികള്‍. മകളുടെ പേരിൽ ഫ്ലാറ്റ് വാങ്ങിയ ശേഷം മറ്റു താമസക്കാരുടെ അപ്പാർട്ടുമെൻ്റുകൾ കൂടി കൈയ്യേറിയെന്നാണ് ആരോപണം. ഷാനിമോൾ ഉസ്മാൻ ഉൾപ്പെടുന്ന ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസികൾ വാർത്താ സമ്മേളനം നടത്തിയതിലാണ് ആരോപണം ഉന്നയിച്ചത്. 20 മുറികൾ എടുത്ത ശേഷം മറ്റ് ഫ്ലാറ്റുകൾ കൈയ്യേറിയെന്നും അവകാശികളെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നുവെന്നും അവർ ആരോപിച്ചു. കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയെടുത്തില്ല. കെസി വേണുഗോപാലിനും വിഡി സതീശനും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല ഫ്ലാറ്റിന്റെ അവകാശം ഗുണ്ടായിസം ഉപയോഗിച്ച് ഷാനിമോൾ കൈക്കലാക്കി. പ്രവാസികളെ ഫ്ലാറ്റിൽ നിന്ന് ഇറക്കിവിട്ടിരുന്നു. കർണാടകയിലെ രാഷ്ട്രീയ സാഹചര്യം ഉപയോഗിച്ച് പോലീസിന് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ക്രൗൺ പ്ലാസ എന്ന ഫ്ലാറ്റാണ് കൈവശപ്പെടുത്തിയതെന്നും അനധികൃതമായി രേഖകൾ ചമച്ച് വസ്തു വകകൾ കൈക്കലാക്കിയെന്നും അവർ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























