റാന്നി: വടശ്ശേരിക്കര പേങ്ങാട്ട് കടവ് പാലത്തിനു സമീപം കല്ലാറിൻ്റെ തീരം കൈയ്യേറി കൽകെട്ട് നിർമ്മിക്കുന്നതായി പരാതി. ഇറിഗേഷൻ വകുപ്പിൻ്റെ മൗനാനുമതിയോടെയാണ് കക്കാട്ടാറിൻ്റെ തീരം സ്വകാര്യ വ്യക്തി കൈയ്യേറുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. വടശ്ശേരിക്കര മാർക്കറ്റിനോട് ചേർന്ന കരയുടെ ഭാഗത്താണ് നിർമ്മാണം നടന്നു വരുന്നത്. നദിയിൽ പാലത്തിൻ്റെ വടശ്ശേരിക്കര മാർക്കറ്റിനു സമീപത്തെ തൂണിൻ്റെ ഭാഗം കൽകെട്ട് നിർമ്മിക്കുവാൻ വേണ്ടി പാറ പൊട്ടിച്ചു നീക്കുവാൻ തോട്ടപൊട്ടിച്ച് നിർമ്മാണം നടത്തിയത് പാലത്തിൻ്റെ തൂണുകൾക്ക് ബലക്ഷയം ഉണ്ടാകുമെന്നുള്ള പരാതി അവഗണിച്ചാണ് സ്വകാര്യ വെക്തി നിർമ്മാണം നടത്തുന്നത്. നദിയുടെ തീരത്ത് നിർമ്മാണ ജോലികൾ നടത്തിയാൽ പാലത്തിൻ്റെ തൂണു ബലക്ഷയം നേരിടാനുള്ള സാഹചര്യം ഒഴിവാക്കി വകുപ്പിൻ്റെ ഉദ്യോഗസ്ഥരുടെ പരിശോധന വേണമെന്നുള്ള വ്യവസ്ഥകൾ കാറ്റില്‍ പറത്തിയാണ് ഇവിടെ നിർമ്മാണം തകൃതിയായി തുടരുന്നത്. പേങ്ങാട്ടുകടവിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ ചട്ടം ലംഘിച്ചു നടത്തുന്നതല്ലെന്ന് അധികൃതർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























