പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ റഫറല്‍ ആശുപത്രികളായി തരംതാഴുന്നു : എന്തിനും ഏതിനും കോട്ടയം മെഡിക്കല്‍ കോളേജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാധാരണക്കാര്‍ ചികിത്സ തേടിയെത്തുന്ന പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ചെറിയ അസുഖങ്ങള്‍ക്ക് പോലും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞയക്കുന്നതായി പരാതി. പനി അല്പം കൂടുതലാണെന്ന് തോന്നിയാല്‍ പോലും ഇതാണ് അവസ്ഥ. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ലഭ്യമായ സൗകര്യങ്ങള്‍ കൊണ്ട് പോലും ചികിത്സിക്കാന്‍ തയ്യാറാകാതെയാണ് ഈ നടപടിയെന്നാണ് പരക്കെ ആക്ഷേപം ഉയരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 108 ആംബുലന്‍സ് വിളിച്ചാല്‍ യാത്ര സൗജന്യമാണ് എന്നതുകൊണ്ടാണ് രോഗികളെ കോട്ടയത്തേക്ക് പറഞ്ഞയക്കുന്നത്. 108 ആംബുന്‍സില്‍ പത്തനംതിട്ടയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്ന രോഗികളെ അവിടെ ഇറക്കിയതിന് ശേഷം ആംബുലന്‍സ് തിരികെ പോരും.

അവിടെ ഡോക്ടര്‍ പരിശോധിച്ച് കഴിയുമ്പോഴാണ് കാര്യമായ കുഴപ്പങ്ങള്‍ ഒന്നുമില്ലെന്ന് മനസിലാകുക. അവര്‍ അപ്പോള്‍ തന്നെ അഡ്മിറ്റ്‌ ചെയ്യാതെ മരുന്ന് കൊടുത്ത് വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്യും. പിന്നീട് തിരികെ നാട്ടില്‍ എത്താന്‍ വലിയ തുക രോഗികള്‍ക്ക് ചിലവാക്കേണ്ടി വരും. കോട്ടയത്ത് നിന്നും നേരിട്ട് പത്തനംതിട്ടയ്ക്ക് ബസ് ലഭിക്കാത്തതിനാല്‍ നാല് ബസുകള്‍ കയറിയാണ് ഇവര്‍ പത്തനംതിട്ടയില്‍ എത്തുന്നത്. ബസ് യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ ടാക്സി കാര്‍ വിളിക്കണം. ഇതിന് മൂവായിരം രൂപ വരെ ചിലവാക്കേണ്ടിവരും. സീതത്തോട്, ചിറ്റാര്‍ തുടങ്ങിയ കിഴക്കന്‍ മലയോര മേഖലകളില്‍ നിന്നും പത്തനംതിട്ടയില്‍ ചികിത്സ തേടി എത്തുകയും അവിടെ നിന്നും കോട്ടയത്തേക്ക് പോകേണ്ടി വരുകയും ചെയ്യുന്നവരുടെ അവസ്ഥയാണ് ഏറെ ദയനീയം.

റാന്നി താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനാല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നെല്ലാം രോഗികളെ ഇത്തരത്തില്‍ കോട്ടയത്തേക്ക് പറഞ്ഞു വിടുന്നുണ്ട്. ഡോക്ടര്‍മാര്‍ റഫര്‍ ചെയ്ത് കോട്ടയത്തേക്ക് വിടുന്ന രോഗികളില്‍ ചിലര്‍ തിരുവല്ല, കോഴഞ്ചേരി എന്നിവടങ്ങളിലെ സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കാറുണ്ട്. ഇങ്ങനെ സ്വകാര്യ ആശുപത്രികളില്‍ രോഗികളെ എത്തിക്കുന്ന സംവിധാനം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലനില്‍ക്കുന്നു എന്നും ആക്ഷേപമുണ്ട്. ജില്ലയ്ക്ക് സ്വന്തമായി കോന്നിയില്‍ ഒരു മെഡിക്കല്‍ കോളേജ് ഉള്ളപ്പോഴാണ് രോഗികളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് തള്ളിവിടാന്‍ ഡോക്ടര്‍മാര്‍ തിടുക്കം കൂട്ടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...