സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ സംസ്ഥാനത്ത് ഇന്നും തുടരും ; 16 നു ശേഷം ലോക് ഡൗണില്‍ ഇളവുകള്‍ ഉണ്ടാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ സംസ്ഥാനത്ത് ഇന്നും തുടരും. ജൂണ്‍ 16 വരെ ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ജൂണ്‍ 11 ന് അധിക ഇളവുകളോടെ കൂടുതല്‍ കടകള്‍ തുറക്കാനും ജൂണ്‍ 12, 13 തീയതികളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇന്നലെയും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരുന്നു സംസ്ഥാനത്ത്.

പാര്‍സല്‍ വാങ്ങാന്‍ ഇന്നും ഹോട്ടലുകളില്‍ നിന്ന് അനുമതിയില്ല. ഓണ്‍ലൈന്‍ ഓര്‍ഡര്‍ മാത്രമാണ് അനുവദിക്കുന്നത്. സംസ്ഥാനത്ത് 2000 പേര്‍ ഇന്നലെ മാത്രം ചട്ടലംഘനത്തിന് അറസ്റ്റിലായി. ഇന്നലെ 3500 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 5000 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

സാമൂഹിക അകലം കര്‍ശനമായി പാലിച്ചുകൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിവരം സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ മുന്‍കൂറായി അറിയിച്ചിരിക്കണം. പഴം, പച്ചക്കറി, മീന്‍, മാംസം തുടങ്ങി അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ തുറക്കാം. ബുധനാഴ്ചയ്ക്ക് ശേഷം ലോക് ഡൗണില്‍ വലിയ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി പതിനാലിലും താഴെയെത്തിയ സാഹചര്യത്തില്‍ ആണിത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...

​അപമാനിക്കാൻ തുനിഞ്ഞാൽ സംഘടനയായി ഒതുങ്ങി നിൽക്കില്ല ; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി...

0
ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്...

കുണ്ടറയിലെ യുവാവിന്റെ മരണം : ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

0
കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച...

മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ വയോധികയോട് ക്രൂരത ; പോലീസുകാർ മർദ്ദിച്ചതായി ആരോപണം

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തിയ വയോധികയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി...