തിരുവനന്തപുരം: ഇടഞ്ഞുനിൽക്കുന്ന രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലുൾപ്പെടുത്താൻ കോൺഗ്രസിൽ സജീവ നീക്കം. ചെന്നിത്തലയെ മന്ത്രിസഭയിൽ ചേരാൻ വി.ഡി. സതീശൻ ക്ഷണിക്കും. ഇക്കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. രമേശ് ചെന്നിത്തല മന്ത്രിയാകണമെന്നാണ് ഗ്രൂപ്പിന്റെയും ആവശ്യം. ചെന്നിത്തല മന്ത്രിയാകണമെന്ന് ഹൈക്കമാൻഡ് വീണ്ടും ആവശ്യപ്പെടും. ചെന്നിത്തല വിഡിയെ പാർലമെൻ്ററി പാർട്ടി നേതാവായി അംഗീകരിച്ച് ചെന്നിത്തല കത്ത് നല്‍കിയിരുന്നു. അതേസമയം, വി.ഡി. സതീശൻ ക്യാബിനറ്റിൽ കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ ആയിരിക്കുമെന്ന് സൂചന. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും കോൺഗ്രസിൽ നിന്നായിരിക്കും.
പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാർ അനുവദിക്കും. ഏക അംഗമുള്ള കക്ഷികൾക്ക് ഫുൾ ടേം നൽകാനും ധാരണയായി. ആർക്കെക്കെയാണ് സ്ഥാനം ലഭിക്കുക എന്നതാണ് ഇനിയുടെ ആകാംക്ഷ. രമേശ് ചെന്നിത്തലയെ മന്ത്രിയാകാൻ വി.ഡി. സതീശൻ ക്ഷണിക്കും. ചെന്നിത്തല നിലപാടിൽ അയവ് വരുത്തിയെന്നാണ് സൂചന. ഇതോടെ കോൺഗ്രിലെ മുൻനിര നേതാക്കൾ മന്ത്രിസഭയിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി.






























